ലെസ്‌റ്റർ, അഴ്‌സണൽ തോറ്റു
ലണ്ടൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ നാലിൽ തുടരാനുള്ള ലെസ്‌റ്റർ സിറ്റിയുടെ ശ്രമത്തിന് കനത്ത തിരിച്ചടി. തരംതാഴ്‌ത്തൽ മേഖലയിലുള്ള ബോണിമൗത്ത് ലെസ്‌റ്ററിനെ 4–-1ന് തകർത്തു. ചെൽസിയെ പിന്തള്ളി മൂന്നാംസ്ഥാനത്തേക്ക് കയറാനുള്ള അവസരമാണ് ലെസ്‌റ്ററിന് നഷ്ടമായത്. നേരിയ വ്യത്യാസത്തിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡ് ലെസ്‌റ്ററിന് തൊട്ടുപിന്നിലുണ്ട്. മറ്റൊരു കളിയിൽ അഴ്‌സണൽ ടോട്ടനം ഹോട്‌സ്‌പറിനോട് തോറ്റു (1–-2). ജാമി വാർഡിയുടെ ഗോളിൽ ലീഡ് നേടിയശേഷമാണ് ലെസ്‌റ്റർ ബോണിമൗത്തിനുമുന്നിൽ പതറിയത്. രണ്ടാംപകുതിയിൽ കാഗ്ലാൻ സൊയൻകു ചുവപ്പുകാർഡ് കിട്ടി പുറത്തായതും ലെസ്‌റ്ററിന് തിരിച്ചടിയായി. ഇരട്ടഗോൾ നേടിയ ഡൊമിനിക് സോളങ്കിയാണ് ബോണിമൗത്ത് നിരയിൽ തിളങ്ങിയത്. അഴ്‌സണൽ ലീഡ് നേടിയശേഷം ടോട്ടനത്തിനോട് തോൽവി വഴങ്ങി. ടോട്ടനത്തിനായി സൺ ഹ്യുങ് മിനും ടോബി ആൽദെർവെയ്‌ൽഡും ഗോളടിച്ചു. Read on deshabhimani.com