ഇന്ത്യ–-ഓസീസ്‌ മൂന്നാം ടെസ്റ്റ്‌ ; രോഹിത്‌ ഓപ്പണർ സെയ്‌നിക്ക്‌ അരങ്ങേറ്റം



സിഡ്‌നി ഇന്ത്യ–-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന്‌ ഇന്ന്‌ പുലർച്ചെ അഞ്ചിന്‌ തുടക്കം. രണ്ട്‌ മാറ്റങ്ങളുമായാണ്‌ ഇന്ത്യ ഇറങ്ങുന്നത്‌. മായങ്ക്‌ അഗർവാളിനുപകരം രോഹിത്‌ ശർമ ഓപ്പണറായെത്തും. പരിക്കേറ്റ്‌ പുറത്തായ ഉമേഷ്‌ യാദവിന്‌ പകരക്കാരനായി നവ്‌ദീപ്‌ സെയ്‌നി പേസ്‌ നിരയിൽ ഇടംപിടിച്ചു. സെയ്‌നിയുടെ അരങ്ങേറ്റ ടെസ്റ്റാണിത്‌. നാല്‌ മത്സര ടെസ്റ്റ്‌ പരമ്പര 1–-1 എന്ന നിലയിലാണ്‌. പരിക്കിനെ തുടർന്ന്‌ ആദ്യ രണ്ട്‌ കളികളിലും പുറത്തായിരുന്നു രോഹിത്‌. ഒരുവർഷത്തോളമായി ഈ വലംകൈയൻ ടെസ്റ്റ്‌ കളിച്ചിട്ട്‌. വൈസ്‌ ക്യാപ്‌റ്റൻ കൂടിയാണ്‌. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ബംഗ്ലാദേശിനെതിരെയും ഓപ്പണറായിറങ്ങി മികച്ച പ്രകടനം നടത്തിയിരുന്നു രോഹിത്‌. ടി നടരാജനെ മറികടന്നാണ്‌ സെയ്‌നി ടീമിലിടം കണ്ടെത്തിയത്‌. ഓസീസ്‌ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ടീം: രോഹിത്‌ ശർമ, ശുഭ്‌മാൻ ഗിൽ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ (ക്യാപ്‌റ്റൻ), ഹനുമ വിഹാരി, ഋഷഭ്‌ പന്ത്‌, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, ജസ്‌പ്രീത്‌ ബുമ്ര, മുഹമ്മദ്‌ സിറാജ്‌, നവ്‌ദീപ്‌ സെയ‌്‌നി. Read on deshabhimani.com

Related News