സൗദിയിൽ ഉച്ചനേരത്ത്‌ പുറത്തുള്ള ജോലിക്ക്‌ നിരോധനം



റിയാദ്‌> ചൂട്‌ കൂടിയതോടെ  നട്ടുച്ചക്കു  സൂര്യനു കീഴിലുള്ള ജോലി ചെയ്യുന്നത് തടയാനുള്ള തീരുമാനം  ബുധനാഴ്ച മുതൽ. നടപ്പാക്കുമെന്ന്‌ സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സെപ്തംബർ 15 വരെ തീരുമാനം തുടരും.. തൊഴിൽപരമായ അപകടങ്ങളും  രോഗങ്ങളും കുറയ്ക്കാൻ ആണ് ഈ തീരുമാനം എല്ലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലും നിരോധനം ബാധകമാണ്‌.  ഉച്ചയ്ക്ക് 12 മുതൽ ഉച്ചകഴിഞ്ഞ് 3 വരെയാണ് നിരോധിതസമയം. ഈ തീരുമാനത്തിനനുസൃതമായി തൊഴിൽ സമയം ക്രമീകരിക്കാനും ഈ തീരുമാനത്തിലെ വ്യവസ്ഥകൾ കണക്കിലെടുക്കാനും അപകടങ്ങളും  തൊഴിൽ സംബന്ധമായ രോഗങ്ങളും കുറയ്ക്കാനും ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യവും സംരക്ഷിക്കാനുള്ള മന്ത്രാലയത്തിന്റെ വ്യഗ്രതയുടെയും തൊഴിലാളികൾക്ക് ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും അവരുടെ ആരോഗ്യ അപകടങ്ങൾക്ക് കാരണമായേക്കാവുന്നവ ഒഴിവാക്കുന്നതിനുമുള്ള പ്രതിബദ്ധത എന്നിവയുടെ ചട്ടക്കൂടിലാണ് ഈ തീരുമാനം.   -- ​ Read on deshabhimani.com

Related News