കേളി ഇടപെടൽ; കാഞ്ഞങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു

മണികണ്ഠൻ


റിയാദ്:> വാദിലബനിലുണ്ടായ വാഹനാപകടത്തെ തുടർന്ന് മരണമടഞ്ഞ കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി മണികണ്ഠന്റെ (37) മൃതദേഹം നാട്ടിലെത്തിച്ചു. മുസാഹ്മിയായിൽ നിന്നും റിയാദിലേക്ക് വരുന്നവഴി ചാറ്റൽ മഴയിൽ ഓടിച്ചിരുന്ന വാഹനം റോഡിൽ നിന്നും തെന്നിമാറി മറിഞ്ഞായിരുന്നു അപകടം. കഴിഞ്ഞ എട്ടുവർഷമായി ബദിയയിൽ ഹൗസ് ഡ്രൈവർ ജോലി ചെയ്തു വരുന്ന മണികണ്ഠൻ,  കാസർഗോഡ് കാഞ്ഞങ്ങാട് ബാത്തൂർ വീട്ടിൽ പരേതരായ കണ്ണൻ - കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. രാമചന്ദ്രൻ, കുഞ്ഞി കൃഷ്ണൻ, കരുണാകരൻ, ശാന്ത, ലക്ഷ്മി, കനക  എന്നിവർ സഹോദരങ്ങൾ. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി. കോഴിക്കോട് എയർപോർട്ടിൽ നിന്നും ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. Read on deshabhimani.com

Related News