മുംബൈ തീരത്ത് തോക്കുമായി ആളില്ലാബോട്ട്
മുംബൈ മൂന്ന് എകെ 47 തോക്കും വെടിയുണ്ടകളുമായി ആളില്ലാബോട്ട് മുംബൈക്ക് സമീപം റായ്ഗഡ് തീരത്ത്. ഹരിഹരേശ്വറിനു സമീപം വ്യാഴം രാവിലെയാണ് ബോട്ട് കണ്ടെത്തിയത്. ഓസ്‌ട്രേലിയൻ സ്വദേശിനി ഹന ലോണ്ടര്‍ഗണിന്റെ പേരിലുള്ളതാണ് ഇത്. ഇവരുടെ ഭർത്താവ് ജെയിംസ് ഹോബര്‍ട്ടായിരുന്നു ബോട്ടിന്റെ ക്യാപ്റ്റൻ. സംഭവത്തിൽ ഭീകരബന്ധം ഇല്ലെന്നാണ് നിഗമനം. അന്വേഷണം നടക്കുന്നതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. ബോട്ട് ജൂണിൽ മസ്‌കത്തിൽനിന്ന് യൂറോപ്പിലേക്ക് പോകുന്നതിനിടെ പ്രതികൂല കാലാവസ്ഥയിൽ എൻജിൻ തകരാറാകുകയായിരുന്നു. തുടർന്ന് ദമ്പതികൾ ബോട്ട് ഉപേക്ഷിച്ച് ഒരു ദക്ഷിണ കൊറിയന്‍ യുദ്ധക്കപ്പലിൽ രക്ഷപ്പെട്ടു. ബോട്ടിലെ ആയുധങ്ങൾ ഇവർ സുരക്ഷയ്‌ക്കായി ഉപയോഗിച്ചതാണ്. സാവധാനം സഞ്ചരിക്കുന്ന ചെറിയ ബോട്ടുകൾക്ക് സുരക്ഷയ്‌ക്ക് ആയുധം കൈവശം വയ്‌ക്കാൻ അനുവാദമുണ്ട്. Read on deshabhimani.com