കശ്മീരിൽ 2 സ്‌കൂള്‍ അധ്യാപകരെ ഭീകരര്‍ വെടിവച്ചു കൊന്നു



ശ്രീനഗർ കശ്മീരിൽ രണ്ട് സർക്കാർ സ്കൂൾ അധ്യാപകരെ ഭീകരർ വെടിവച്ചു കൊന്നു. വ്യാഴാഴ്ച പകൽ 11.15ന്‌ ഈദ്ഗാഹിലെ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെത്തിയ ഭീകരർ പ്രധാനാധ്യാപിക സുഖ്‌വിന്ദർ കൗർ, ദീപക് ചന്ദ് എന്നിവരെയാണ് വധിച്ചത്. ഓൺലൈൻ ക്ലാസായതിനാൽ വിദ്യാർഥികളുണ്ടായിരുന്നില്ല. ഭീകരരെ കണ്ടെത്താൻ പ്രദേശത്ത് തെരച്ചിൽ ശക്തമാക്കി. ലഷ്കർ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.സുഖ്‌വിന്ദർ കൗർ സിഖ് വംശജയും ദീപക് ചന്ദ് കശ്മീരി പണ്ഡിറ്റുമാണ്. അഞ്ച് ദിവസത്തിനിടെ കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ഏഴായി. ഇതിൽ നാല് പേർ ന്യൂനപക്ഷ വിഭാ​ഗത്തിൽപ്പെട്ടവരാണ്. ചൊവ്വാഴ്ച ശ്രീനഗറിലെ വ്യവസായി മഖന്‍ ലാല്‍ ബിന്ദ്രു(70)വിനെ മരുന്നുകടയ്ക്കുള്ളില്‍ കയറി ഭീകരര്‍ വെടിവച്ചുകൊന്നു. കശ്മീരി പണ്ഡിറ്റായ മഖന്‍ ലാല്‍ 40 വർഷമായി  ശ്രീനഗറില്‍ മരുന്നുകട നടത്തിയിരുന്നയാളാണ്. ചൊവ്വാഴ്ച  ശ്രീനഗറിൽ മറ്റൊരു  കച്ചവടക്കാരനെയും ബന്ദിപോറയില്‍ മറ്റൊരാളെയും ഭീകരര്‍ വെടിവച്ചു കൊന്നിരുന്നു. Read on deshabhimani.com

Related News