ജയിലില്‍ മന്ത്രിക്ക്‌ മസാജ്‌ ; കൊമ്പുകോർത്ത്‌ എഎപി, ബിജെപി



ന്യൂഡൽഹി കള്ളപ്പണം വെളുപ്പിച്ചെന്ന്‌ ആരോപിച്ച്‌ ഇഡി കസ്‌റ്റഡിയിലുള്ള ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയിന്‌ തിഹാർ ജയിലിൽ വിഐപി പരിഗണനയെന്ന്‌ ആരോപിച്ച്‌ ബിജെപി രംഗത്ത്‌. ജയിന്‌ ശരീരമാസകലം മസാജ്‌ ചെയ്‌ത്‌ നൽകുന്ന സിസിടിവി ദൃശ്യം പുറത്തുവന്നതിനു പിന്നാലെയാണ്‌ പ്രതികരണം. എന്നാൽ, നട്ടെല്ല്‌ ശസ്‌ത്രക്രിയ ഒന്നിലധികം തവണ ചെയ്യേണ്ടിവന്നതിനാൽ ഡോക്‌ടർമാർ നിർദേശിച്ച ചികിത്സ മാത്രമേ നൽകിയിട്ടുള്ളൂവെന്നാണ് എഎപിയുടെ പ്രതികരണം. സെപ്‌തംബർ പതിമൂന്നിലെ വീഡിയോ ആണ്‌ പുറത്തുവന്നത്‌. ദിവസങ്ങൾക്ക്‌ മുമ്പും ബിജെപി സമാന ആരോപണമുന്നയിച്ച്‌ മന്ത്രിയെ തിഹാറിൽനിന്ന്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. എഎപി തിരുമ്മ്‌–- മസാജ്‌ പാർടിയാണെന്ന്‌ ബിജെപി വക്താവ്‌ ഗൗരവ്‌ ഭാട്ടിയ ആരോപിച്ചു. Read on deshabhimani.com

Related News