ഗാംബിയയിലെ 66 കുട്ടികളുടെ മരണം; കഫ് സിറപ്പ് വിതരണം നിര്‍ത്തണമെന്ന് ഡബ്ല്യുഎച്ച്ഒ
ന്യൂഡല്‍ഹി> ആഫ്രിക്കയിലെ ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിനിടയാക്കിയത് കഫ്‌സിറപ്പെന്ന് സംശയിക്കുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ചുമയ്ക്കും ജലദോഷത്തിനുമുള്ള നാല് കഫ്‌സിറപ്പിനെതിരെയാണ് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ്. വൃക്കസംബന്ധമായ രോഗം കാരണം അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണം കൂടിയിരുന്നു. ഈ സാഹചര്യത്തില്‍ ഗാംബിയ സര്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് കഫ്‌സിറപ്പിന്റെ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടത്. നിലവില്‍ ഗാംബിയയില്‍ വിതരണം ചെയ്ത മരുന്നുകളാണ് പരിശോധിച്ചതെങ്കിലും മറ്റു രാജ്യങ്ങളിലും ഇവ വിതരണം ചെയ്തിട്ടുണ്ടെന്ന് ഡബ്ലുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദ്നോം ഗബ്രിയേസൂസ് പറഞ്ഞു. കൂടുതല്‍ അപകടമുണ്ടാകാതിരിക്കാന്‍ മരുന്ന് വിതരണം നിർത്തിവയ്‌ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. Read on deshabhimani.com