കശ്‌മീരില്‍ വീണ്ടും തിരഞ്ഞുപിടിച്ച് കൊല ; കശ്‌മീരി പണ്ഡിറ്റ് വിഭാ​ഗത്തില്‍പ്പെട്ട യുവാവ് കൊല്ലപ്പെട്ടു



ന്യൂഡൽഹി> ജമ്മു കശ്‌മീരിൽ പൗരന്മാരെ ഭീകരർ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നത് തടയാനാകാതെ കേന്ദ്ര സർക്കാർ. ചൊവ്വാഴ്‌ച ഷോപ്പിയാൻ ജില്ലയിൽ കശ്‌മീരി പണ്ഡിറ്റ് വിഭാഗക്കാരനെ ഭീകരർ വെടിവച്ചുകൊന്നു. ചോട്ടിപ്പോരയിലെ ആപ്പിൾത്തോട്ടത്തിനു സമീപമുണ്ടായ ആക്രമണത്തിൽ സുനിൽകുമാർ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സഹോദരൻ പിന്റുകുമാർ ചികിത്സയിലാണ്. ഭീകരർക്കായി പൊലീസും സൈന്യവും തിരച്ചിൽ ഊർജിതമാക്കി. ബിഹാറിൽനിന്നുള്ള കുടിയേറ്റത്തൊഴിലാളികളായ മുഹമ്മദ് അമ്രസും മുഹമ്മദ് മുംതാസും ഈ മാസമുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. മൂന്നുമാസംമുമ്പ്‌ പണ്ഡിറ്റ്‌ വിഭാഗത്തിലെ രാഹുൽ ഭട്ട്‌ ചദൂരയിലെ വില്ലേജ്‌ ഓഫീസിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന്‌ ന്യൂനപക്ഷങ്ങൾ വലിയ പ്രതിഷേധമുയർത്തിയിരുന്നു. പ്രധാനമന്ത്രി പുനരധിവാസ പാക്കേജിൽ ജോലി ലഭിച്ച 5000 പേർ ജമ്മുവിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ട് ജോലി ബഹിഷ്‌കരണം തുടരുകയാണ്.   Read on deshabhimani.com

Related News