5 ഭീകരരെ സൈന്യം വധിച്ചു ; 24 മണിക്കൂറില്‍ വധിച്ചത് ഏഴു ഭീകരരെ



ശ്രീന​ഗര്‍ തെക്കന്‍ കശ്മീരില്‍ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. താഴ്വരയില്‍ അടുത്തിടെ നിരപരാധികളായ സാധാരണക്കാരെ കൊലപ്പെടുത്തിയ ടിആര്‍എഫ്എന്ന ഭീകരസഖ്യത്തില്‍പ്പെട്ട മൂന്നുപേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഏറ്റുമുട്ടലില്‍ രണ്ട് ബഹുനിലകെട്ടിടം തകര്‍ന്നു. ജമ്മുവിലും കശ്മീരിലുമായി  24മണിക്കൂറിനിടെ അഞ്ചിടത്തായി സൈന്യംവധിച്ചത് ഏഴു ഭീകരരെ. മലയാളി ജവാന്‍ വൈശാഖ് അടക്കം അഞ്ച് സൈനികര്‍ വീരമൃത്യുവരിച്ചു. ഷോപിയാനിലെ തുല്‍റാന്‍ മേഖലയില്‍ തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച സൈനികനീക്കത്തില്‍ മൂന്ന് ഭീകരരെ വധിച്ചു. കെട്ടിടത്തില്‍ കയറിക്കൂടിയ ഭീകരര്‍ കീഴടങ്ങാന്‍ തയ്യാറാകാത്തതോടെ സൈന്യം കെട്ടിടം തകര്‍ത്തു. കഴിഞ്ഞയാഴ്ച കശ്മീര്‍ ബിഹാര്‍ സ്വദേശിയെ കൊലപ്പെടുത്തിയ മുഖ്തര്‍ ഷാ എന്ന ഭീകരനും കൊല്ലപ്പെട്ടു. മണിക്കുറുകള്‍ക്കുശേഷം ഷോപിയാനിലെ ഫെരിപോറ മേഖലയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞയാഴ്ച ഭീകരര്‍ ഏഴ് സാധാരണക്കാരെ വധിച്ചതോടെയാണ് ഭീകരവിരുദ്ധനീക്കം സൈന്യം ശക്തമാക്കിയത്. Read on deshabhimani.com

Related News