സംഘപരിവാറിന്റെ സദാചാരഗുണ്ടായിസം ; ബീച്ചിലെത്തിയവരോട് 
മതം ചോദിച്ച് മര്‍ദനം



മംഗളൂരു ഇതരസമുദായക്കാരായ പെൺസുഹൃത്തുക്കൾക്കൊപ്പം കടൽത്തീരത്ത്‌ പോയ മലയാളി യുവാക്കളെ സംഘപരിവാറുകാർ ആക്രമിച്ചുപരിക്കേൽപ്പിച്ചു. കാസർകോട് ചെർക്കള സ്വദേശി ജാഫർ ഷരീഫ് (20), മഞ്ചേശ്വരം സ്വദേശികളായ മുജീബ് റഹ്‌മാൻ (20), ആഷിഖ് (20) എന്നിവരാണ്‌ പരിക്കേറ്റ്‌ ദേർളകട്ടെ യേനപോയ ആശുപത്രിയിൽ ചികിത്സയിലുള്ളത്‌. വ്യാഴാഴ്‌ച വൈകിട്ട്‌ മംഗളൂരു ഫാദർ മുള്ളേഴ്‌സിലെ മൂന്ന്‌ വിദ്യാർഥിനികൾക്കൊപ്പം ഉള്ളാൾ സോമേശ്വര ബീച്ചിൽ നിൽക്കവെയാണ്‌ യുവാക്കൾക്ക്‌ മർദനമേറ്റത്‌. സംഘപരിവാർ സംഘം യുവാക്കളുടെ വിവരങ്ങൾ ചോദിച്ച്‌ അറിഞ്ഞശേഷമാണ്‌ മർദിച്ചത്‌. പെൺകുട്ടികളെ അസഭ്യം പറഞ്ഞു. പൊലീസ്‌ എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. പരിക്കേറ്റ യുവാക്കളെ പൊലീസ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട്‌ ഉള്ളാളിലെ യതീഷ്, ഉച്ചിലയിലെ സച്ചിൻ, തലപ്പാടി സ്വദേശികളായ അഖിൽ, ജീതു , സുഹൻ ബാസ്‌തിപഡപു സ്വദേശി ഭാവിഷ് എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരാളെയും അറസ്റ്റുചെയ്‌തു. കൂടുതൽ പേർ പിടിയിലാകാനുണ്ട്‌. Read on deshabhimani.com

Related News