സ്‌കൂള്‍ സമയമാറ്റം; ആദ്യമേ സമ്മര്‍ദ്ദം ഉണ്ടാക്കേണ്ട കാര്യമില്ല: എം വി ഗോവിന്ദന്‍ മാസ്റ്റര്‍



തിരുവനന്തപുരം> സ്‌കൂള്‍ സമയക്രമത്തില്‍ പ്രതികരണവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ആദ്യമേ സമ്മര്‍ദ്ദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും എല്ലാ മേഖലയിലും ചര്‍ച്ചകള്‍ നടത്തിയേ നിലപാട് എടുക്കൂവെന്നും നിലവില്‍ തീരുമാനങ്ങള്‍ ഒന്നുമായില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി. പഠനസമയം രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെയാക്കാന്‍ സ്‌കൂള്‍ വിദ്യാഭ്യാസ പരിഷ്‌കരണത്തെക്കുറിച്ചു പഠിച്ച ഡോ. എം.എ.ഖാദര്‍ കമ്മിറ്റി അന്തിമ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു. 5 മുതല്‍ 12 വരെ ക്ലാസുകള്‍ക്ക് ഉച്ചയ്ക്കുശേഷം 2 മുതല്‍ 4 വരെ പഠന അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും കലാകായിക പരിശീലനത്തിനുമായി ഉപയോഗിക്കാം. ക്ലാസുകളിലെന്ന പോലെ സ്‌കൂളുകളിലും ആകെ വിദ്യാര്‍ഥികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.എന്നാല്‍, ശുപാര്‍ശ പുറത്തുവന്നതിന് പിന്നാലെ എതിര്‍പ്പുമായി മുസ്ലിം ലീഗും സമസ്തയും രംഗത്തെത്തിയിരുന്നു.   Read on deshabhimani.com

Related News