ഗ്രാമത്തില്‍നിന്ന് ആട്ടിപ്പായിക്കാന്‍ മുസ്ലിം കുടുംബത്തെ ആക്രമിച്ചു



ഭോപാൽ > മധ്യപ്രദേശിലെ ഇൻഡോറില്‍ ഗ്രാമത്തില്‍നിന്ന് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം കുടുംബത്തിനുനേരെ സംഘപരിവാർ ആക്രമണം. സ്ത്രീകളും കുട്ടികളും അടക്കം അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കാമ്പെൽ ​ഗ്രാമത്തിൽ ശനി രാത്രിയാണ് സംഭവം. ഗ്രാമത്തിലെ താമസക്കാരായ ഏക മുസ്ലിം കുടുംബത്തെ ആയുധങ്ങളുമായെത്തിയ എട്ട് സംഘപരിവാറുകാ‌രാണ് ആക്രമിച്ചത്. കാർഷിക ഉപകരണങ്ങളുടെ വർക്ക്ഷോപ് നടത്തുന്ന കുടുംബം രണ്ട് വർഷമായി കാമ്പെലിൽ താമസിക്കുന്നു. കുടുംബത്തിന്റെ പരാതിയിൽ ഒമ്പത് പേർക്കെതിരെ ‌കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ, അക്രമം നടന്ന് മണിക്കൂറുകൾക്കകം പ്രതികളിലൊരാളായ വികാസ് സിങ് കുടുംബത്തിനെതിരെ പരാതി നൽകി. ട്രാക്‌ടർ ട്രോളി നിർമിക്കാൻ നല്‍കിയ പണം തിരിച്ചുതന്നില്ലെന്ന് ആരോപിച്ചാണ് പരാതി. പരാതിയിൽ കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തു.  അക്രമികൾക്ക്‌ ആർഎസ്‌എസുമായി ബന്ധമുണ്ടെന്ന്‌ ഗ്രാമത്തിലെ മുൻ ഗ്രാമമുഖ്യൻ പറഞ്ഞു. ‌ Read on deshabhimani.com

Related News