മൂന്നാംതരംഗത്തിന് ആഘാതം കുറവെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി > കോവിഡ് രണ്ടാംതരംഗത്തെ അപേക്ഷിച്ച് മൂന്നാംതരംഗത്തിന് ആഘാതം കുറവാണെന്ന് ആരോഗ്യമന്ത്രാലയം. വാക്‌സിനേഷനാണ് മൂന്നാംതരംഗത്തിന്റെ തീവ്രത കുറച്ചത്. രണ്ടാം തരംഗം മൂർദ്ധന്യതയിലെത്തിയ 2021 ഏപ്രിൽ 30ന് രാജ്യത്ത് 3,86,452 രോഗികളും 3059 മരണവും റിപ്പോര്‍ട്ട് ചെയ്തു. 31ലക്ഷത്തിലേറെ പേർ ചികിത്സയിലുണ്ടായിരുന്നു. രണ്ട് ശതമാനം പേർ മാത്രമായിരുന്നു വാക്‌സിനെടുത്തത്. എന്നാൽ, 2022 ജനുവരി 20ല്‍ രാജ്യത്ത് 3,17,532 രോഗികള്‍,മരണം 380മാത്രം. 19 ലക്ഷത്തിലേറെപേർ മാത്രമാണ് ചികിത്സയിലുള്ളത്. 72 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനെടുത്തു. രാജ്യത്തെ മൊത്തം രോഗസ്ഥിരീകരണം 16 ശതമാനമാണെന്നും ഇത് കൂടുതലാണെന്നും നിതി ആയോഗ് അംഗം ഡോ. വി കെ പോൾ ചൂണ്ടിക്കാട്ടി. ഒമിക്രോൺ വകഭേദമാണ് ഈ കുതിച്ചുചാട്ടത്തിന് കാരണം. ഈ മാസം 19ന് അവസാനിച്ച ആഴ്‌ചയിൽ രാജ്യത്തെ 515 ജില്ലയിൽ ആഴ്‌ചതോറുമുള്ള രോഗസ്ഥിരീകരണനിരക്ക്അഞ്ച് ശതമാനത്തിന് മുകളിലാണ്. Read on deshabhimani.com