വായ്‌പാ വിഹിതം വീണ്ടും വെട്ടി കേന്ദ്രത്തിന്റെ പ്രതികാരം; കേരളത്തെ തകര്‍ക്കാന്‍ ശ്രമം



ന്യൂഡല്‍ഹി> സംസ്ഥാനത്തിന്റെ വായ്പാ വിഹിതം വീണ്ടും വെട്ടിക്കുറച്ച്  കേന്ദ്രം.സംസ്ഥാനത്തിന് എടുക്കാനാകുന്ന വായ്പയില്‍ വലിയ തോതിലാണ് കേന്ദ്രം വെട്ടിക്കുറവ് വരുത്തി പ്രതികാര നടപടി സ്വീകരിച്ചിരിക്കുന്നത്.   8000 കോടിയോളം രൂപയാണ്  വായ്പയില്‍ വെട്ടിക്കുറച്ചത്.  ഈ വര്‍ഷം എടുക്കാവുന്ന വായ്പ ഇതോടെ 15, 390 കോടി മാത്രമായി ചുരുങ്ങി. 23,000 കോടിയുടെ വായ്പയാണ് കഴിഞ്ഞ വര്‍ഷം അനുവദിച്ചിരുന്നത്.  പൊതുമേഖലാ സ്ഥാപനങ്ങളുടേയും കിഫ്ബിയുടേയും വായ്പയുടെ പേരിലാണ് നിലവിലെ നടപടി. സാമ്പത്തിക പ്രശ്‌നം നിലനില്‍ക്കുന്ന സംസ്ഥാനത്തെ കൂടുതല്‍  പ്രതിസന്ധികളിലേയ്ക്ക് തള്ളിവിടുകയാണ് ഇതോടെ കേന്ദ്രം ചെയ്തിരിക്കുന്നത്.   Read on deshabhimani.com

Related News