ചരിത്രമുന്നേറ്റത്തിന്റെ ഒരുവർഷം; സമരകേന്ദ്രങ്ങളിൽ ആവേശത്തോടെ കർഷകർ



ന്യൂഡൽഹി >  രാജ്യ ചരിത്രത്തിലെ സമാനതകളില്ലാത്ത കർഷക മുന്നേറ്റത്തിന് ഒരുവർഷം തികയുമ്പോൾ സമരകേന്ദ്രങ്ങളിൽ ഒത്തുകൂടി കർഷകർ. ഡൽഹി സമരകേന്ദ്രങ്ങളിൽ നടക്കുന്ന പരിപാടികളിൽ ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്‌, മധ്യപ്രദേശ്‌ എന്നിവിടങ്ങളിൽനിന്നുള്ള കർഷകർ പങ്കെടുക്കുന്നുണ്ട്‌.   സിംഘുവിലും ഗാസിപൂരിലും പതിനായിരത്തോളം കർഷകരാണ്‌ സമരകേന്ദ്രങ്ങളിൽ ഒത്തുകൂടിയത്‌. സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത്‌ മണ്ഡലം, ഏരിയ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ ധർണ സംഘടിപ്പിക്കും. വിവിധ സംസ്ഥാന തലസ്ഥാനങ്ങളിൽ ട്രാക്‌ടർ റാലികൾ നടക്കും. വിദേശങ്ങളിലും ഐക്യദാർഢ്യപരിപാടികൾ നടക്കും. കഴിഞ്ഞ നവംബർ 26ന്‌ രാജ്യത്തെ 25 കോടി തൊഴിലാളികൾ പണിമുടക്കിയ ദിവസമാണ് കർഷകരും കർഷകത്തൊഴിലാളികളും ‘ഡൽഹി ചലോ മാർച്ച്’ ആരംഭിച്ചത്. മൂന്ന്‌ കാർഷികനിയമം പിൻവലിപ്പിക്കാനുള്ള ദീര്‍ഘപോരാട്ടത്തിനുമുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കി. മിനിമം താങ്ങുവില നിയമപരമാക്കുന്നതടക്കം ആവശ്യമുയര്‍ത്തി കര്‍ഷകര്‍ പോരാട്ടം തുടരുകയാണ്‌ തിരുവനന്തപുരത്ത്‌ രാജ്‌ഭവന്‌ മുന്നിൽ നടക്കുന്ന ധർണ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യും. കുറഞ്ഞ താങ്ങുവില (എംഎസ്‌പി) നിയമപരമാക്കുക, വൈദ്യുതി നിയമഭേദഗതി ബിൽ പിൻവലിക്കുക, കർഷക സമരത്തിനിടെ ജീവത്യാഗംചെയ്‌ത കർഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുക, സമരവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരായി രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ്‌ ധർണ. കർഷകർക്ക്‌  ഐക്യദാർഢ്യം പ്രഖ്യാപിച്ചും കർഷകരുടെ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടും വെള്ളിയാഴ്‌ച കെഎസ്‌കെടിയു ജനകീയ പ്രമേയം അവതരിപ്പിക്കും. വൈകിട്ട്‌ നാലിന്‌ വില്ലേജ്‌/ലോക്കൽ കേന്ദ്രങ്ങളിലാണ്‌  പ്രമേയം അവതരണം. ഡൽഹിയിൽ  സമരത്തിൽ പങ്കെടുത്തവരെ ആദരിക്കും. Read on deshabhimani.com

Related News