യുപിയിൽ ദളിതനെ മർദിച്ചു, 
മുഖത്ത്‌ തുപ്പി



ന്യൂഡൽഹി യുപിയിൽ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിൽനിന്ന്‌ ഭക്ഷണമെത്തിച്ച ഡെലിവറി ബോയി ദളിതനാണെന്ന്‌ അറിഞ്ഞതോടെ മർദിച്ച്‌ മുഖത്ത്‌ തുപ്പി. ആഷിയാന സെക്ടർ എച്ചിൽ 18ന്‌ രാത്രിയായിരുന്നു സംഭവമെന്ന്‌ ഡെലിവറി ബോയിയായ വിനീത് കുമാർ റാവത്ത് പരാതിയിൽ പറഞ്ഞു. ഓൺലൈനിൽ ഓർഡർ നൽകിയ അജയ്‌ സിങ്ങിനാണ്‌ ഭക്ഷണമെത്തിച്ചത്‌. ഇയാളുടെ സഹോദരൻ അഭയ്‌ സിങ് പേരും ജാതിയും ചോദിച്ചു. പാസി വിഭാഗക്കാരനായ ദളിതനാണെന്ന്‌ ബോധ്യപ്പെട്ടതോടെ പുകയില മുഖത്തേക്ക്‌ തുപ്പി. അജയ്‌ സിങ്ങും വീട്ടുജോലിക്കാരനും ചേർന്ന്‌ മർദിച്ചു. ബൈക്കിന്‌ കേട്‌ വരുത്തി–- പരാതിയിൽ പറഞ്ഞു. രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. Read on deshabhimani.com

Related News