ത്രിപുരയിൽ തീക്കളി തുടർന്ന്‌ ബിജെപി ; തുടർച്ചയായ പതിനൊന്നാം ദിവസവും 
 കടന്നാക്രമണങ്ങൾക്ക്‌ അവസാനമില്ല



ന്യൂഡൽഹി നിയമസഭാ ഫലപ്രഖ്യാപനംവന്ന്‌  തുടർച്ചയായ പതിനൊന്നാം ദിവസവും ത്രിപുരയിൽ ക്രമസമാധാനം തകർന്നുതന്നെ. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വീടുകൾ അഗ്നിക്കിരയാക്കിയ ബിജെപി സംഘങ്ങൾ പ്രതിപക്ഷ പാർടി പ്രവർത്തകരെയും ആക്രമിച്ചു. ഉദയ്‌പുരിലെ അതാരബുലയിൽ അഞ്ച്‌ കട കത്തിച്ചു. ഇവിടെ ലക്ഷങ്ങളുടെ നഷ്‌ടമുണ്ടായി. ഞായറാഴ്‌ച സിപിഐ എം പ്രവർത്തകന്റെ വീടിന്‌ തീവച്ച ഖൊവായ്‌ ജില്ലയിലും സംഘർഷാവസ്ഥ തുടരുകയാണ്‌. എംപിമാരുടെ സംഘത്തെ ബിജെപിക്കാർ ആക്രമിച്ച ബിശാൽഗഢിൽ പൊലീസ്‌ മർദിച്ചുവെന്നാരോപിച്ച്‌ മാധ്യമപ്രവർത്തകർ ജില്ലാ പൊലീസ്‌ മേധാവിയുടെ ഓഫീസ്‌ ഉപരോധിച്ചു. ബെലൊണിയ ജില്ലയിൽ വ്യാപകമായി വീടുകൾ കത്തിച്ചു. അതേസമയം നൽച്ചറിൽ നിന്നുള്ള മുൻ ബിജെപി എംഎൽഎ സുഭാഷ്‌ ചന്ദ്രദാസ്‌ സ്വന്തം പാർടിക്കാർ വധിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയെന്ന്‌ കാട്ടി പൊലീസിൽ പരാതി നൽകി. ശനിയാഴ്‌ച ഇദ്ദേഹത്തിനും രണ്ട്‌ ആൺമക്കൾക്കും നേരെ വധശ്രമമുണ്ടായിരുന്നു. Read on deshabhimani.com

Related News