അദാനി ഇടപാടുകൾ സുപ്രീംകോടതി അന്വേഷിക്കണം: ബെഫി



ന്യൂഡൽഹി> അദാനി ഗ്രൂപ്പിന്റെ സംശയാസ്‌പദമായ ഇടപാടുകളെക്കുറിച്ച്‌ സുപ്രീംകോടതി മേൽനോട്ടത്തിൽ വിശദമായ അന്വേഷണം വേണമെന്ന്‌ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ (ബെഫി) ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരും ചങ്ങാത്ത മുതലാളിമാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബഹുജന മുന്നേറ്റം സംഘടിപ്പിക്കണമെന്നും ബെഫി പ്രസ്‌താവനയിൽ പറഞ്ഞു. മൂന്നുവർഷംകൊണ്ട്‌ അദാനിയുടെ സ്വത്തിൽ രണ്ടു ലക്ഷം കോടി രൂപ വർധിച്ചു. അദാനിയുടെ ഓഹരി വിലകളിൽ 800 ശതമാനത്തോളം ഉയർന്നതിനെത്തുടർന്നാണ് ഇത്‌.  കോവിഡിൽ ഇന്ത്യയുടെ ജിഡിപി എട്ട്‌ ശതമാനം ഇടിഞ്ഞപ്പോൾ അദാനിയുടെ ഓഹരിമൂല്യത്തിൽ ഓരോ മാസവും 56,700 കോടി കണ്ട്‌ വർധിച്ചു. ആകെ ആസ്‌തിയാകട്ടെ 81,000 കോടിയിൽനിന്ന്‌ 10 ലക്ഷം കോടിയായി.  അദാനിയുടെ കടലാസുകമ്പനികളെന്ന്‌ സംശയിക്കപ്പെടുന്ന മൗറീഷ്യസ്‌ കമ്പനികൾക്കെതിരായി കള്ളപ്പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ്‌  കാര്യങ്ങളിൽ അന്വേഷണം വേണമെന്നും ബെഫി ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News