ഹിമാചൽ പ്രദേശിൽ കോൺഗ്രസ്‌ ഭരണത്തിലേക്ക്‌; കേവലഭൂരിപക്ഷമായി



ന്യൂഡൽഹി > ഗുജറാത്തിലെ വൻ തോൽവിക്കിടയിൽ കോൺഗ്രസിന്‌ ആശ്വാസമായി ഹിമാചൽ പ്രദേശ്‌ തെരഞ്ഞെടുപ്പ്‌ ഫലം. ഒടുവിലെ സൂചനകള്‍ പ്രകാരം, 39 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. 26 ഇടത്തുമാത്രമാണ് ബിജെപിക്ക് ലീഡുള്ളത്. മൂന്നിടത്ത്‌ സ്വതന്ത്രന്മാരാണ്‌ മുന്നിൽ. 68 നിയമസഭാ മണ്ഡലങ്ങളുള്ള ഹിമാചലില്‍ കേവലഭൂരിപക്ഷത്തിന് ആവശ്യം 35 സീറ്റുകളാണ്. ഇതിനിടെ സ്വതന്ത്ര എംഎൽഎമാരെ ചാക്കിടാനുള്ള നീക്കങ്ങൾ ബിജെപി ആരംഭിച്ചു. മൂന്നുപേരാണ്‌ സ്വതന്ത്രരായി വിജയിച്ചിട്ടുള്ളത്‌. വിജയത്തിലേക്ക്‌ നീങ്ങുന്ന കോണ്‍ഗ്രസ് വിമതന്‍ ആശിഷ് ശര്‍മ്മ, സ്വതന്ത്രന്‍മാരായ കെ എല്‍ താക്കൂര്‍, ഹോഷിയാര്‍ സിംഗ് എന്നിവരെ ഒപ്പം നിര്‍ത്താനാണ്‌ ബിജെപി നീക്കം. Read on deshabhimani.com

Related News