ബലാത്സംഗകേസ്: അസറാം ബാപു കുറ്റക്കാരൻ; ശിക്ഷ ഇന്ന്



ഗാന്ധിനഗർ> പത്തുവർഷംമുമ്പ് ആശ്രമ അന്തേവാസിയെ ബലാത്സംഗം ചെയ്‌ത‌ കേസിൽ വിവാദ ആൾദൈവം അസറാം ബാപു കുറ്റക്കാരനാണെന്ന് ഗാന്ധിനഗർ കോടതി വിധിച്ചു. ശിക്ഷ ചൊവ്വാഴ്‌ച പ്രഖ്യാപിക്കും. കേസിൽ അസറാം ബാപുവിന്റെ  ഭാര്യയും മകനും മകളുമടക്കം ആറുപേരെ വെറുതെവിട്ടു. സമാനമായ മറ്റൊരു ബലാത്സംഗ കേസിൽ ജോധ്പുർ സെന്റർ ജയിലിൽ ‍ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ഇയാൾ. വീഡിയോ കോൺഫറൻസ് വഴിയാണ് അസറാം ബാപു കോടതിയിൽ ഹാജരായത്. സൂറത്ത് സ്വദേശിയായ യുവതിയാണ് 2013ൽ അഹമ്മദാബാദിലെ ആശ്രമത്തിൽവച്ച് ബലാത്സംഗത്തിന് ഇരയായതായി പരാതി നൽകിയത്. 2013 ആഗസ്‌ത് 13ന് രാജസ്ഥാൻ പൊലീസാണ് അസറാം ബാപുവിനെ പിടികൂടിയത്. അന്നുമുതൽ അസറാം ജയിലിലാണ്. എഴുപതുകളിൽ സബർമതി നദീതീരത്ത് ആശ്രമം സ്ഥാപിച്ച അസറാം നാലുപതിറ്റാണ്ടിനിടെ രാജ്യത്തിന് അകത്തും പുറത്തും 400ലേറെ ആശ്രമങ്ങളും 10,000 കോടി ആസ്‌തിയുമുള്ള ആത്മീയശൃംഖലയുടെ  അധിപനായി. Read on deshabhimani.com

Related News