ലോകവ്യാപാര സംഘടനാ യോഗം; കേന്ദ്രം മത്സ്യത്തൊഴിലാളി അനുകൂല നിലപാടെടുക്കണം- മന്ത്രി സജി ചെറിയാൻ



തിരുവനന്തപുരം> ലോകവ്യാപാര സംഘടനാ യോഗത്തിൽ പരമ്പരാഗത മത്സ്യബന്ധനമേഖലയുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള നിലപാട്‌ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന്‌ കേരളം ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച്‌ സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാൻ കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം രൂപാലയ്‌ക്ക്‌ കത്തയച്ചു. പരമ്പരാഗത മത്സ്യബന്ധനമേഖലയെയും മത്സ്യത്തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുന്ന നിലപാട് കേന്ദ്രസർക്കാരിന്റെ ഭാഗത്ത്‌ നിന്നുമുണ്ടാകില്ലെന്ന്‌ കത്തിന്‌ മറുപടിയായി കേന്ദ്ര മന്ത്രി അറിയിച്ചു. സമുദ്രമത്സ്യബന്ധനത്തെ സംബന്ധിച്ചുള്ള ലോക വ്യാപാര സംഘടനയുടെ മന്ത്രിതല യോഗത്തിന് മുന്നോടിയായിയാണ്‌ കേരളം സംസ്ഥാന നിലപാട്‌ കേന്ദ്രത്തെ അറിയിച്ചത്‌.  ജനീവയിൽ നടക്കാനിരിക്കുന്ന ഡബ്‌ള്യുടിഒ പന്ത്രണ്ടാമത് മന്ത്രിതല യോഗത്തിന്റെ കരടുരൂപരേഖയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന നിർദേശങ്ങളുള്ളത്‌. പരമ്പരാഗത, ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് സർക്കാരുകൾ നൽകിവരുന്ന സബ്സിഡി, സാമ്പത്തിക ആനുകൂല്യങ്ങളിൽ കുറവ് വരുത്താനുള്ള നിർദേശങ്ങൾ കേരളത്തിന്റേതുൾപ്പെടെയുള്ള മത്സ്യബന്ധനമേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും. വൻകിടരാഷ്ട്രങ്ങളുടെ വലിയ രീതിയിലുള്ള യന്ത്രവൽകൃതമത്സ്യബന്ധനത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ് സുസ്ഥിര മത്സ്യസമ്പത്തിനായി ഉറപ്പാക്കാൻ ചെയ്യേണ്ടത്‌. പകരം പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ ഇന്ത്യ എതിർക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുവാനായി മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെയും വിദഗ്ധരുടേയും യോഗം ചേരണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. Read on deshabhimani.com

Related News