'എനിക്ക് പറ്റത്തില്ല അച്ഛാ, എനിക്ക് പേടിയാ'; വിസ്‌മയയുടെ ശബ്‌ദസന്ദേശം പുറത്ത്
കൊല്ലം> 'ഇവിടെ നിർത്തിയിട്ട് പോവുകയാണെങ്കിൽ എന്നെ കാണത്തില്ല. എന്നെകൊണ്ട് പറ്റത്തില്ല അച്ഛാ. എനിക്ക് പേടിയാ. നോക്കിക്കോ..' വിങ്ങിപ്പൊട്ടുന്ന വിസ്‌മയയുടെ വാക്കുകൾ. വിസ്‌മയ കേസിൽ തിങ്കളാഴ്‌ച വിധി പറയാനിരിക്കെ ഭർത്താവിൽ നിന്നും നേരിട്ട പീഡനങ്ങൾ അച്ചനോട് പറയുന്ന ശബ്‌ദരേഖ കഴിഞ്ഞ ദിവസം പുറത്തായി. ഭർത്താവ് കിരൺ മർദിച്ചുവെന്ന് കരഞ്ഞുകൊണ്ട് വിസ്‌മയ പറയുന്നു. 'എനിക്ക് അങ്ങ് വരണം. എന്നെ അടിക്കും. ഇവിടെ നിന്ന് ഇറങ്ങി പോകാൻ പറയുന്നു. ഞാൻ എന്തെങ്കിലും ചെയ്യും. എനിക്ക് പറ്റത്തില്ല അച്ഛാ. സഹിക്കാൻ കഴിയുന്നില്ല...' എന്നിങ്ങനെയാണ് വിസ്‌മയ പറയുന്നത്. ആ.. നീ ഇങ്ങ് പോരെ... കൂഴപ്പമില്ല. അതൊക്കെ ദേഷ്യം വരുമ്പോൾ പറയുന്നതാണ്. ഇതൊക്കെ തന്നെയാണ് മക്കളെ ജീവിതം'- അച്ഛൻ സാന്ത്വനിപ്പിച്ച് മറുപടി പറയുന്നതും ശബ്‌ദസന്ദേശത്തിലുണ്ട്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകമാണ് ഈ സംഭാഷണം നടന്നത്. വിസ്‌മയ ശാരീരിക മാനസിക പീഡനം ഏറ്റിരുന്നു എന്നതിന്റെ തെളിവാണ് ശബ്‌ദസന്ദേശം. Read on deshabhimani.com