തൃശൂരിൽ നാലു വയസ്സുകാരന് ക്രൂര മർദ്ദനം; രണ്ടാനച്ഛൻ പിടിയിൽ



തൃശൂർ> കേച്ചേരിയിൽ നാലു വയസ്സുകാരനെ അതിക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. തൃപ്രയാർ ചൂലൂർ സ്വദേശി അരിപ്പുറം വീട്ടിൽ പ്രസാദ് (29) എന്ന നൗഫലിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തെങ്ങിൻ്റെ മടല് കൊണ്ട് കുട്ടിയെ ഗുരുതരമായി അടിച്ച് പരിക്കേൽപ്പിക്കുകയും, എടുത്ത് എറിയുകയും ചെയ്ത കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മാരകമായി പരിക്കേൽപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ  കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.  സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് തൃശ്ശൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.നിമ്മി ബിനോയ്  കുട്ടിയെ സന്ദർശിച്ചു.  മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും  മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. നിരവധിതവണ കുട്ടിയെ മർദ്ദിച്ചതായി കുട്ടിയെ പരിശോധിച്ച ഡോക്ടർ പറഞ്ഞു. ബസ് ജീവനക്കാരനായ ഇയാൾ രണ്ട് മാസം മുമ്പാണ് പാലക്കാട് സ്വദേശിനിയായ സ്ത്രീയെ വിവാഹം കഴിച്ച്കേച്ചേരിയിൽ വാടക വീട്ടിൽ കഴിയുന്നത്. ചൈൽഡ് ലൈൻ വെൽഫെയർ കമ്മിറ്റി കേസെടുക്കാൻ പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ഉറങ്ങാൻ സമ്മതിക്കാതെ രാത്രി കുട്ടി കരയുന്നതിനുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പറയുന്നത്. Read on deshabhimani.com

Related News