പ്രതിപക്ഷ നേതാവിന്റേത് കള്ളപ്രചരണത്തിലൂടെ രക്ഷപ്പെടാനുള്ള ശ്രമം



തിരുവനന്തപുരം> സഭയിൽ നടത്തിയ അക്രമത്തിന്‌ ചുക്കാൻപിടിച്ചതിൽ നിന്ന്‌ രക്ഷപ്പെടാൻ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ കള്ളപ്രചാരണം നടത്തുകയാണെന്ന്‌ എംഎൽഎമാരായ എച്ച്‌ സലാമും കെ എം സച്ചിൻദേവും സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. "ഭരണകക്ഷി എംഎൽഎമാർ വനിതാ എംഎൽഎമാരെപ്പോലും ആക്രമിച്ചതായി തന്റെയും സച്ചിന്റെയും പേര്‌ എടുത്തുപറഞ്ഞാണ്‌ പ്രതിപക്ഷ നേതാവ്‌ പ്രതികരിച്ചത്‌. അങ്ങനെ ആക്രമിക്കുന്ന തെളിവുകളോ ദൃശ്യങ്ങളോ ഉണ്ടെങ്കിൽ പുറത്തുവിടണം. കെ കെ രമയെയും തിരുവഞ്ചൂർ രാധാകൃഷ്‌ണനെയും അടക്കം ആക്രമിച്ചെന്നാണ്‌ പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഇതേ ചോദ്യത്തോട്‌ ഇവർ രണ്ടുപേരും ആദ്യഘട്ടത്തിൽ ഇല്ലായെന്നാണ്‌ പറഞ്ഞത്‌. പിന്നീട്‌ ഇത്‌ മാറ്റിപറയുകയായിരുന്നു. ഇതിൽതന്നെ ഗൂഢാലോചന വ്യക്തമാണ്"- സലാം എംഎൽഎ പറഞ്ഞു. സഭയിൽ പ്രതിപക്ഷനേതാവിന്റെ പ്രസംഗങ്ങളിൽ ഇടപെടുകയും തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നതിനാൽ തങ്ങളെ ലക്ഷ്യംവച്ചാണ്‌ പേരുകൾ പറഞ്ഞതെന്ന്‌ സച്ചിൻദേവും വ്യക്തമാക്കി. Read on deshabhimani.com

Related News