മൂലമറ്റത്ത് ബിവറേജസിലും കടകളിലും മോഷണം

ബിവിറേജ് ഷോപ്പിലെ സിസിടിവി ദൃശ്യം


മൂലമറ്റം> മൂലമറ്റം ടൗണിൽ ബിവറേജസ് ഷോപ്പിലും രണ്ട് ജൗളി കടകളും സ്റ്റേഷനി കടയും കുത്തിതുറന്ന് മോഷണം. വ്യാഴം രാത്രിയാണ് ബിവറേജസ് ഷോപ്പ്, സാഫല്യം, ഇടവക്കണ്ടം എന്നീ ജൗളിക്കടകളും, ശ്രീകൃഷ്ണ സ്റ്റേഷനറി കടയുമാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ലക്ഷ്മി ടെക്സ്റ്റയിൽസിന്റെ താഴ് പൊളിക്കാനും  ശ്രമം നടത്തി.    ശ്രീകൃഷ്ണയിൽനിന്ന് 25,000 രൂപയും വെള്ളം സിഗററ്റ് ഉൾപ്പെടെയുള്ള സാധനങ്ങളും മോഷണംപോയി. ബിവറേജസിൽനിന്ന് ഏകദേശം 5000 രൂപയിൽ മേൽ വില വരുന്ന ഏഴ് കുപ്പി മദ്യവുമാണ്‌ മോഷ്‌ടിച്ചത്‌. അന്വേഷണം ഊർജിതപ്പെടുത്തിയതായും അടുത്തുള്ള കടകളിലെ സിസി ടിവി പരിശോധിച്ചുവരുകയാണെന്നും കാഞ്ഞാർ പൊലീസ് പറഞ്ഞു. പ്രതിയുടെ സിസിടിവി ദൃശ്യം കിട്ടിയിട്ടുണ്ട്. ഇയാൾ ഗ്ലൗസ് ധരിച്ച് മുഖവും മറച്ചിരുന്നു. ബുധൻ രാത്രിയിലാണ് സംഭവം.    വ്യാഴം രാവിലെ കട തുറക്കാൻ വന്നപ്പോഴാണ് വിവരം അറിയുന്നത് ഉടൻ തന്നെ കാഞ്ഞാർ പൊലീസിനെ വിവരം അറിയിച്ചു. സിഐ സോൾജിമോൻ, എസ്ഐ സിബി തങ്കപ്പനും സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി.  ഇടുക്കിയിൽനിന്ന് പൊലീസ് നായും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.    പ്രതി ഗ്ലൗസ് ധരിച്ചിരുന്നതായും മുഖം മറച്ചിരുന്നതായും ബിവറേജസിലെ സിസി ടിവി കണ്ടെത്തി. പൊലീസ് നായ മോഷണം നടത്തിയ കടയിൽകയറിയശേഷം  അര കിലോമീറ്റർ മുകളിലേക്ക് പോയശേഷം തിരികെപോന്നു. രാത്രിയിൽ മഴയായിരുന്നതിനാൽ കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല.   Read on deshabhimani.com

Related News