തലശേരി ഇരട്ടക്കൊലപാതകം:കത്തി കണ്ടെടുത്തു, മുഖ്യപ്രതിയെ സംഭവസ്ഥലത്തിച്ച് തെളിവെടുത്തു
തലശേരി> ലഹരി മാഫിയ സംഘത്തെ ചൊദ്യംചെയ്‌ത വിരോധത്തിൽ സിപിഐ എം പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്ന് ‘ത്രിവർണ’ത്തിൽ പൂവനാഴി ഷെമീർ, കെ ഖാലിദ് എന്നിവരെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച ആയുധം കണ്ടെടുത്തു. പിടിയോട് കൂടിയകത്തി പ്രതി പിണറായി കമ്പൗണ്ടർഷോപ്പിനടുത്ത പുതുക്കുടി ഹൗസിൽ ഇ കെ സന്ദീപിന്റെ വീടിനടുത്ത് നിന്നാണ് കണ്ടെടുത്തത്. മുഖ്യപ്രതി പാറായി ബാബുവിനെ സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പിനിടെയാണ് ചോരപുരണ്ട ആയുധം കസ്‌റ്റഡിയിലെടുത്തത്. കൊലപാതകം നടത്തിയ കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് മുന്നിലെത്തിച്ചും തെളിവെടുത്തു. അന്വേഷണ ഉദ്യോഗസ്ഥൻ സി ഐ എം അനിലിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. Read on deshabhimani.com