സഹോദരിയുടെ വിവാഹത്തിന് വായ്‌പ ലഭിച്ചില്ല; യുവാവ് തൂങ്ങി മരിച്ചു
തൃശൂർ> വിവാഹത്തിന് ആഭരണങ്ങളെടുക്കാൻ അമ്മയെയും സഹോദരിയെയും ജ്വല്ലറിയിലിരുത്തി മടങ്ങിയ യുവാവ് വീട്ടിൽ മരിച്ചനിലയിൽ. തൃശ്ശൂർ ഗാന്ധിനഗർ കുണ്ടുവാറയിൽ പച്ചാലപ്പൂട്ട് വീട്ടിൽ വിപിൻ (25) ആണ് മരിച്ചത്.വിപിനെ കാത്തിരുന്ന് കാണാതായപ്പോൾ തിരകെ വന്ന അമ്മയും സഹോദരിയുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്ക് വായ്പ കിട്ടാത്തതിനെത്തുടർന്നുള്ള മാനസികവിഷമത്താലാണ് ആത്മഹത്യയെന്നാണ് നിഗമനം. സഹോദരിയുടെ വിവാഹാവശ്യങ്ങൾക്കായി ബാങ്കിൽനിന്ന് വായ്പ തേടിയിരുന്നതായി പറയുന്നു. സൂപ്പർ മാർക്കറ്റിൽ ജോലിയുണ്ടായിരുന്ന വിപിന് കോവിഡ്കാലത്ത് അത് നഷ്‌ടപ്പെട്ടിരുന്നു. Read on deshabhimani.com