വിദ്യാർഥിയുടെ കൈ മുറിച്ചുമാറ്റൽ: ഡോക്ടര്‍ക്കെതിരെ കേസ്

സുൽത്താൻ ബിൻ സിദ്ദീഖിനെ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സന്ദർശിച്ചപ്പോൾ


തലശേരി> ഫുട്‌ബോൾ കളിക്കിടെ വീണ്‌ പരിക്കേറ്റ് ചികിത്സതേടിയ പതിനേഴുകാരന്റെ ഇടതുകൈയുടെ മുട്ടിനുതാഴെ മുറിച്ചുമാറ്റിയ സംഭവത്തിൽ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്. കുട്ടിയെ ആദ്യം പരിശോധിച്ച അസ്ഥിരോഗ വിദഗ്‌ധ‌‌ൻ ഡോ. വിജുമോനെതിരെയാണ് ചികിത്സാ പിഴവിന് പൊലീസ് കേസെടുത്തത്. തലശ്ശേരി ചേറ്റുകുന്ന് സ്വദേശി സുൽത്താൻ ബിൻ സിദ്ദിഖിനാണ് ഇടതു കൈ നഷ്‌‌ടമായത്. ഡോക്ടറുടെ ചികിത്സാ പിഴവ് മൂലമാണ് മകന്റെ കൈമുറിച്ചുമാറ്റേണ്ടി വന്നതെന്ന പിതാവിന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞദിവസം ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ ജനറൽ ആശുപത്രിയിലെത്തി ഡോക്ടറടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.   Read on deshabhimani.com

Related News