കളമശേരിയിൽ അഴുകിയ കോഴിയിറച്ചി വിറ്റത് മണ്ണാർക്കാട്ടെ ലീഗ് പ്രവർത്തകൻ
മണ്ണാർക്കാട്> കളമശേരിയിൽ വൃത്തഹീന സാഹചര്യത്തിൽ 500 കിലോ അഴുകിയ കോഴിയിറച്ചി സൂക്ഷിച്ച സ്ഥാപനത്തിന്റെ ഉടമ മണ്ണാർക്കാട്ടെ മുസ്ലീം ലീഗ് പ്രവർത്തകൻ. കോട്ടോപ്പാടം കാപ്പറമ്പ് സ്വദേശിയായ ഒതകുംപുറത്ത് ജുനൈസിന്റെതാണ് സ്ഥാപനം . അജ്‌മാനിൽ കെഎംസിസി ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇയാളുടെ പേരിൽ മണ്ണാർക്കാട് സ്‌റ്റേഷനിൽ മാത്രം മൂന്ന് വധശ്രമം ഉൾപ്പെടെ എട്ട് കേസുണ്ട്. മുസ്ലീം ലീഗ് നേതാക്കളായ എം കെ മുനീർ, പി കെ ഫിറോസ് എന്നിവരുമായി ഇയാൾക്ക് അടുത്ത ബന്ധമാണ്. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽനിന്ന് അഴുകിയ കോഴിയിറിച്ചി വാങ്ങി ചെറുകിട ഹോട്ടലുകൾക്കും തട്ടുകടകൾക്കും വിൽക്കാറുണ്ട്. അഴുകിയ ഇറച്ചി കൂടാതെ കറുത്തനിറമുള്ള 150 കിലോ പാചക എണ്ണയും ഇയാളുടെ സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്തിരുന്നു. Read on deshabhimani.com