സോളാർ മാന നഷ്‌ടക്കേസ്; ഹൈബി ഈഡൻ മാപ്പ് പറയണം: ഡിവൈഎഫ്ഐ



തിരുവനന്തപുരം > ഡിവൈഎഫ്ഐക്കെതിരായി ഹൈബി ഈഡൻ നൽകിയ പരാതി കഴമ്പില്ലാത്തതാണെന്ന് കണ്ട് കോടതി തള്ളിയ സാഹചര്യത്തിൽ സംഘടനയ്ക്കെതിരെ ഹൈബി ഈഡൻ നടത്തിയ ആരോപണങ്ങൾ പിൻവലിച്ച് അദ്ദേഹം മാപ്പ് പറയാൻ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. സോളാർ കേസിൽ ആരോപണ വിധേയയായ സ്ത്രീയെയും ഹൈബി ഈഡനെയും ചേർത്ത് ഡിവൈഎഫ്ഐ അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാരോപിച്ചു ഹൈബി ഈഡൻ എം.പി നൽകിയ കേസാണ കോടതി തള്ളിയത്‌. ഹൈബി ഈഡനും സാക്ഷികളും നൽകിയ മൊഴികൾ വിശ്വാസയോഗ്യമല്ലെന്നും പരസ്‌പരബന്ധമില്ലാത്തതാണെന്നും കണ്ടെത്തിയാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതി കേസ്‌ തള്ളിയിരിക്കുന്നത്. നിരവധി രേഖകൾ പരിശോധിക്കുകയും സാക്ഷികളെ വിസ്‌തരിക്കുകയും ചെയ്‌തശേഷമാണ്‌ കോടതി ഹൈബി ഈഡന്റെ കേസ്‌ തള്ളിയത്‌. സോളാർ കേസിൽ ഒട്ടനവധി കോൺഗ്രസ്സ് നേതാക്കളുടെ കൂടെ തുടക്കം മുതൽ പറഞ്ഞു കേട്ട പേരാണ് ഹൈബി ഈഡന്റേത്. ഏറ്റവുമൊടുവിൽ സോളാർ പീഡന പരാതിയെ തുടർന്ന് ഒരു മാസം മുന്നേ ഹൈബി ഈഡൻ താമസിച്ച എംഎൽഎ ഹോസ്റ്റലിൽ പരാതിക്കാരിയുമായി നേരിട്ടെത്തി സിബിഐ ഉദ്യോഗസ്ഥർ തെളിവ് ശേഖരിച്ചിരുന്നു. ഹൈബി ഈഡനെതിരെയുള്ളത് ഡിവൈഎഫ്ഐ ചമച്ച പരാതിയല്ല. ഗുരുതരസ്വഭാവമുള്ള ലൈംഗികപീഡന പരാതിയാണ്.  തെരഞ്ഞെടുപ്പ് കാലത്ത് എതിർസ്ഥാനാർഥിക്കെതിരെ അപവാദ പ്രചരണം നടത്തുന്ന രീതി ഡിവൈഎഫ്ഐ-ക്കില്ല. അത് ഹൈബി ഈഡന്റെ പാർട്ടിയുടെ സ്ഥിരം പരിപാടിയാണ് താനും. ഈ സാഹചര്യത്തിൽ ഹൈബി ഈഡൻ നടത്തിയ ആരോപണങ്ങൾ പിൻവലിച്ച് അദ്ദേഹം മാപ്പ് പറയാൻ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News