സൗദിയിൽ വാഹനാപകടം: മൂന്ന്‌ കുട്ടികളടക്കം അഞ്ച്‌ മലയാളികൾ മരിച്ചു



മനാമ > തെക്കു പടിഞ്ഞാറന്‍ സൗദിയിലെ ബിഷയില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിര്‍ (44), ഭാര്യ ശബ്‌ന (36), മക്കളായ ലൈബ (7), സഹ (5), ലുത്ഫി എന്നിവരാണ് മരിച്ചത്. ശനിയാഴ്‌ച പുലര്‍ച്ചെ ജുബൈലില്‍ നിന്ന് കുടുംബസമേതം ജിസാനിലേക്കുള്ള യാത്രക്കിടെ ബിഷയിലെ അല്‍ റെയ്‌നിലാണ് അപകടം. ഇവര്‍ സഞ്ചരിച്ച കൊറോള കാറിന് പിന്നല്‍ സ്വദേശി പൗരന്‍ ഓടിച്ച ലാന്‍ഡ് ക്രൂയിസര്‍ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ തകര്‍ന്നു. എല്ലാവരും സംഭവസ്ഥലത്ത് മരിച്ചതായാണ് വിവരം. സൗദിയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ അബ്ദുല്‍ ലത്തീഫ് ജമീല്‍ കമ്പനിയിലെ ജുബൈല്‍ ശാഖയില്‍ ഫീല്‍ഡ് ഓഫീസറായിരുന്നു മുഹമ്മദ് ജാബിര്‍. ഇദ്ദേഹത്തിന് ഒരാഴ്‌ച മുമ്പ് ജിസാനിലേക്ക് സ്ഥലംമാറ്റം കിട്ടിയിരുന്നു. ഇവിടേക്ക് പോകുമ്പോഴാണ് അപകടം. മൃതദേഹങ്ങള്‍ അല്‍ റെയ്ന്‍ ജനല്‍ ആശുപത്രി മോര്‍ച്ചറിയില്‍. Read on deshabhimani.com

Related News