ഇഎംഎസിന്റെ മകൻ എസ്‌ ശശി അന്തരിച്ചു



തൃശൂർ> കമ്മ്യൂണിസ്‌റ്റ്‌ ആചാര്യനും കേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയുമായ  ഇഎംഎസിന്റെ ഇളയ മകൻ എസ്‌ ശശി(67) മുംബൈയിൽ അന്തരിച്ചു.  മകൾ അപർണയുടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.  ആശുപത്രിയിൽ എത്തും മുമ്പേ മരണം സംഭവിച്ചു. ദേശാഭിമാനി ചീഫ്‌ അക്കൗണ്ട്‌സ്‌ മാനേജരായിരുന്നു. തിരുവനന്തപുരം ജനറൽ മാനേജർ ഓഫീസ്‌ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. കേരളത്തിലെ എല്ലാ യൂണിറ്റുകളുടെയും ചുമതല വഹിച്ചിരുന്നു. 2000ൽ തൃശൂരിൽ ദേശാഭിമാനി യൂണിറ്റ്‌ ആരംഭിച്ചതിനുശേഷം തൃശൂരിലേക്ക്‌ താമസം  മാറ്റി.  ഇഎംഎസിനൊപ്പം  ഏറെക്കാലം ഡൽഹിയിലായിരുന്നു താമസം. സിപിഐ എം ദേശാഭിമാനി  മാനേജ്‌മെന്റ്‌ ബ്രാഞ്ച്‌ അംഗമായിരുന്നു.    ദേശാഭിമാനി ഡെപ്യൂട്ടി മാനേജരായിരുന്ന  കെ എസ്‌ ഗിരിജയാണ്‌ ഭാര്യ.   മക്കൾ: അനുപമ ശശി (തോഷിബ, ഡൽഹി), അപർണ ശശി (ടിസിഎസ്‌, മുംബൈ). മരുമക്കൾ:  എ എം ജിഗീഷ്‌ (ദി ഹിന്ദു, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, ഡൽഹി‌), രാജേഷ്‌ ജെ വർമ (ഗോദ്‌റേജ്‌ കമ്പനി മെക്കാനിക്കൽ എൻജിനിയർ, മുംബൈ).   പരേതയായ ആര്യ അന്തര്‍ജനമാണ് അമ്മ.ഡോ. മാലതി, പരേതനായ ഇ എം ശ്രീധരന്‍, ഇ എം രാധ (വനിതാ കമ്മീഷന്‍ അംഗം) എന്നിവരാണ് സഹോദരങ്ങള്‍. Read on deshabhimani.com

Related News