പൊള്ളാച്ചിയിൽനിന്ന്‌ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; കൊടുവായൂർ സ്വദേശിനി അറസ്‌റ്റിൽ



പൊള്ളാച്ചി > പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽനിന്ന്‌ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാലക്കാട് കൊടുവായൂർ സ്വദേശി ഷംനയയെ പൊള്ളാച്ചി പൊലീസ് അറസ്റ്റ് ചെയ്‌തു. ഭർതൃവീട്ടിലും നാട്ടിലും ഗർഭിണിയാണെന്ന് നുണ പറഞ്ഞതിനെ സാധൂകരിക്കാനായിരുന്നു തട്ടിക്കൊണ്ടുപോകലെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് രണ്ട് സ്‌ത്രീകള്‍ കുട്ടിയെ കൊണ്ടുപോകുന്നത് വ്യക്തമായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ അവര്‍ പൊള്ളാച്ചി ബസ് സ്റ്റാന്റില്‍ നിന്ന് കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുകയും അവിടെ നിന്ന് പാലക്കാട് ജംഗ്‌ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയും ചെയ്‌തതായി കണ്ടെത്തിയിരുന്നു. ഞായറാഴ്‌ച രാവിലെ ഒന്‍പതരയോടെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്ത്‌രീകള്‍ കുഞ്ഞിനെയും കൊണ്ട് പുറത്തിറങ്ങിയതിന്റെയും ദൃശ്യങ്ങള്‍ പൊള്ളാച്ചി പൊലീസിനു ലഭിച്ചു. പൊള്ളാച്ചി പൊലീസും പാലക്കാട് പൊലീസും ചേര്‍ന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. പൊള്ളാച്ചി കുമരന്‍ നഗര്‍ സ്വദേശി യൂനിസ് - ദിവ്യ ദമ്പതികളുടെ കുഞ്ഞിനെയാണ്‌ കാണാതായത്. Read on deshabhimani.com

Related News