പോക്‌സോ കേസിൽ മുൻ മദ്രസാ അധ്യാപകൻ പിടിയിൽ

ബഷീർ


അന്തിക്കാട് > പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച് ഒളിവിൽ പോയ മുൻ മദ്രസാ അധ്യാപകൻ പിടിയിൽ. അന്തിക്കാട് ജുമാ മസ്‌ജിദിലെ മുഖ്യ പുരോഹിതനായിരുന്ന ഇരിങ്ങാലക്കുട കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തിൽ ബഷീറി (52)നെയാണ് പോക്‌സോ കേസിൽ അറസ്‌റ്റ്‌ ചെയ്‌തത്‌. തൃശൂർ റൂറൽ എസ്‌പി ഐശ്വര്യ ഡോങ്‌ഗ്രേയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ബാബു കെ തോമസ്, അന്തിക്കാട് എസ്എച്ച്ഒ പി കെ ദാസ് എന്നിവർ ചേർന്നാണ്‌ അറസ്റ്റ്‌ ചെയ്‌തത്. ഏപ്രിൽ 18നാണ്‌  കേസിനാസ്പ‌‌ദമായ സംഭവം.  ബഷീറിന്റെ കീഴിൽ പഠിക്കുന്ന വിദ്യാർഥിയെ രാത്രി നിസ്‌കാരത്തിനുശേഷം നിർബന്ധപൂർവം മുറിയിലേക്ക് കൂട്ടി ക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന്‌  വിധേയനാക്കുകയായിരുന്നു. അന്തിക്കാട് മദ്രസയിൽ  അധ്യാപകനായി ഏറെക്കാലം ജോലി ചെയ്‌തിരുന്ന ഇദ്ദേഹത്തിന്‌ അന്തിക്കാട് ആരാധകരുമുണ്ടായിരുന്നു.  ചില ചികിത്സകളും നടത്തിയിരുന്നതായി അറിയുന്നു. ഒളിവിൽ പോയശേഷം ഇയാളുടേയും ബന്ധുക്കളുടേയും നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. മൊബൈൽ ഫോൺ ഉപേക്ഷിച്ചും നാടും വീടുമായി ബന്ധപ്പെടാതെയും സംസ്ഥാനത്തിന് പുറത്തുള്ള  തീർഥാടനകേന്ദ്രങ്ങളിൽ പ്രതി ചുറ്റി സഞ്ചരിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കേസ് സംബന്ധമായ കാര്യങ്ങൾക്കായി രഹസ്യമായി പോകുന്നതിനിടെ ചൊവ്വാഴ്‌ച പുലർച്ചെ  ഇരിങ്ങാലക്കുടയിൽനിന്നാണ്‌ പൊലീസ് പിടികൂടിയത്‌.     പ്രതിയെ  കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. Read on deshabhimani.com

Related News