പത്തനംതിട്ടയിൽ കോൺഗ്രസ്‌ ജാഥയ്‌ക്കുനേരെ മുട്ടയെറിഞ്ഞ്‌ കോൺഗ്രസ് പ്രവർത്തകർ



പത്തനംതിട്ട > നാടിന്റെ പൊതു വികസനം തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച്  കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍  നഗരത്തില്‍ നടന്ന പദയാത്രയ്ക്ക് നേരെ കോണ്‍ഗ്രസ് നഗരസഭാ കൗണ്‍സിലറും  പ്രവര്‍ത്തകരും  കല്ലും ചീമുട്ടുയുമെറിഞ്ഞു. കോണ്‍ഗ്രസ്  നഗരസഭാ കൗണ്‍സിലര്‍മാരായ എ സുരേഷ്‌കുമാറും കെ ജാസിംകുട്ടിയും ഒരു ഭാഗത്തും കോണ്‍ഗ്രസ് കൗണ്‍സിലര്‍  എം സി ഷെറീഫിന്റെ നേതൃത്വത്തില്‍ മറുവിഭാഗത്തും നിന്നുമായിരുന്നു ഏറ്റുമുട്ടല്‍.  പത്തനംതിട്ട വലഞ്ചുഴിയിലാണ് സംഭവം ഉണ്ടായത്. കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാൾ തുടങ്ങിയവർ പങ്കെടുത്ത ജാഥയ്ക്ക് നേരെയാണ് ഒരു വിഭാഗം പ്രവർത്തകർ മുട്ടയെറിഞ്ഞത്. എം എം നസീറിന്റെ വാഹനത്തിന് നേരെ കല്ലും എറിഞ്ഞു. മുട്ടയും കല്ലും എറിഞ്ഞവർക്കെതിരെ നടപടിയെടുക്കുമെന്ന് എം എം നസീർ പ്രതികരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഷെരീഫ് മദ്യപിച്ചിരുന്നുവെന്നും എം എം നസീർ പറയുന്നു. സംഘർഷം അറിഞ്ഞ് സ്ഥലത്ത് വന്ന കെഎസ്ആർടിസി ജീവനക്കാരൻ കാദരിയെ ഷെറീഫ് അനുയായിയാണെന്ന് തെറ്റിദ്ധരിച്ച് സുരേഷിന്റെയും ജാസിംകുട്ടിയുടെയും നേതൃത്വത്തിലെത്തിയ സംഘം ആക്രമിച്ചു. പരിക്കേറ്റ കാദരിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read on deshabhimani.com

Related News