സുധാകരൻ പങ്കെടുത്ത നേതൃയോഗം ഉമ്മൻചാണ്ടി ബഹിഷ്‌കരിച്ചു



ആലപ്പുഴ > കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ പങ്കെടുത്ത നേതൃയോഗത്തിൽനിന്ന്‌ ആലപ്പുഴ നഗരത്തിലുണ്ടായിട്ടും ഉമ്മൻചാണ്ടി വിട്ടുനിന്നു. രാവിലെ ഗസ്‌റ്റ്‌ ഹൗസിലുണ്ടായിരുന്ന ഉമ്മൻചാണ്ടി രമേശ്‌ ചെന്നിത്തലയെ വിളിച്ചുവരുത്തി രഹസ്യചർച്ച നടത്തി. അന്തരിച്ച മുൻ ഡിസിസി സെക്രട്ടറി അബ്‌ദുൾഖാദറുടെ വീടും ഓമനപ്പുഴ പൊഴിയിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ വീടും സന്ദർശിച്ച്  ഉമ്മൻചാണ്ടി മടങ്ങി.  ഉമ്മൻചാണ്ടിയുമായുള്ള ചർച്ചയ്‌ക്കുശേഷം യോഗത്തിൽ പങ്കെടുക്കാൻ ചെന്നിത്തല ഡിസിസി ഓഫീസിലെത്തി. ജില്ലയിലെ കോൺഗ്രസ്‌ നേതാക്കൾ  ചെന്നിത്തല, കെ സി വേണുഗോപാൽ വിഭാഗങ്ങളായി  നിൽക്കുകയാണ്‌. ചെന്നിത്തലയ്‌ക്ക്‌ സംസ്ഥാനത്ത്‌ ലഭിച്ച ഏക പിടിവള്ളിയാണ്‌ ആലപ്പുഴ ഡിസിസി പ്രസിഡന്റ്‌ ബാബു പ്രസാദ്‌. ആലപ്പുഴയുടെ ചുക്കാൻ കൈക്കലാക്കാനുള്ള മത്സരത്തിലാണ്‌ കെ സി വേണുഗോപാലും ചെന്നിത്തലയും.     നേതൃയോഗത്തിൽ വേദിയിൽ നേതാക്കളുടെ ഇടിച്ചുകയറ്റമായിരുന്നു. കെപിസിസി മാനദണ്ഡം പാലിച്ചല്ല യോഗമെന്ന് സുധാകരൻ പറഞ്ഞു. ഇതോടെ ഷാനിമോൾ ഉസ്‌മാൻ സദസിലേക്ക്‌ ഇറങ്ങിയിരുന്നത്‌ ശ്രദ്ധിക്കപ്പെട്ടു. Read on deshabhimani.com

Related News