വി ഡി സതീശൻ ആർഎസ്‌എസിന്റെ 
കൈയിൽ: ഇ പി ജയരാജൻ

മഴയിലും കുതിരാത്ത ആവേശവുമായി കുടചൂടി റാലിയിൽ പങ്കെടുക്കുന്ന എൽഡിഎഫ്‌ പ്രവർത്തകർ


കൽപ്പറ്റ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ആർഎസ്‌എസിന്റെ കൈയ്യിലാണെന്ന്‌ എൽഡിഎഫ്‌  കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. കൽപ്പറ്റയിൽ എൽഡിഎഫ്‌ റാലി ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാറിന്റെ ബി ടീമായാണ്‌ യുഡിഎഫ്‌ പ്രവർത്തിക്കുന്നത്‌. തൃക്കാക്കരയിൽ ബിജെപിയെ ഘടക കക്ഷിയാക്കി. അതുകൊണ്ടാണ്‌ ബിജെപിക്ക്‌ കെട്ടിവച്ച കാശ്‌ നഷ്ടപ്പെട്ടത്‌. സംസ്ഥാന സർക്കാരിനെതിരെ ജനങ്ങളിൽ അതൃപ്‌തിയുണ്ടാക്കിയെടുക്കാൻ യുഡിഎഫ്‌ പുറപ്പെട്ടിരിക്കുകയാണ്‌. ഇതിന്‌ വ്യാപക അക്രമം നടത്തുകയാണ്‌. കേരളം വളരരുത്‌ എന്ന നിലപാടാണിവർക്ക്‌. എല്ലാ വികസനപദ്ധതികളും തകർക്കാൻ ശ്രമിക്കുകയാണ്‌. ലോക കേരള  സഭ ബഹിഷ്‌കരിക്കുകയും ഭക്ഷണത്തിന്റെ പേരിൽപോലും പ്രവാസികളെ അപമാനിക്കുകയും ചെയ്‌തു.   മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനായി ആർഎസ്‌എസ്‌ പരിശീലനം  നൽകിയ വനിതയെ കൊണ്ടുനടക്കുകയാണ്‌. ആർഎസ്‌എസും യുഡിഎഫും തമ്മിൽ ഒരുവ്യത്യാസവും ഇല്ല. എൽഡിഎഫിനെ തകർക്കുകയാണ്‌   ഇവരുടെ ലക്ഷ്യം. എന്നാൽ എൽഡിഎഫ്‌ കുതിച്ചുയരും. കൂടുതൽ ശക്തി സംഭരിക്കും. കോൺഗ്രസിൽ താനാണ്‌ ലീഡർ, താനാണ്‌  സർവശക്തൻ എന്ന്‌ വരുത്താനാണ്‌ വി ഡി സതീശൻ ശ്രമിക്കുന്നത്‌. യുഡിഎഫ്‌ അനുദിനം ദുർബലപ്പെടുകയാണ്‌. മതേതരത്വം പൂർണമായി കോൺഗ്രസിന്‌ നഷ്ടമായി. ഹിന്ദുക്കൾ ഇന്ത്യ ഭരിക്കണമെന്നാണ്‌ ജയ്‌പുർ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞത്‌.  അടുത്ത ദിവസം കേരളത്തിൽ വരുന്ന  രാഹുൽ ഇത്‌ തിരുത്തുമോയെന്നും ഇ പി ജയരാജൻ ചോദിച്ചു. Read on deshabhimani.com

Related News