ചെത്തിമറ്റത്ത് കാട്ടുകൊമ്പന്റെ പരാക്രമം



പുൽപ്പള്ളി  കാപ്പിസെറ്റിനടുത്തെ ചെത്തിമറ്റത്ത് ജനവാസേ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി വീട്‌ തകർത്തു. തിങ്കൾ രാത്രിയാണ്‌ സംഭവം. വരകയിൽ തങ്കമ്മയുടെ ആസ്‌ബസ്റ്റോസ്‌ ഷീറ്റ്‌ മേഞ്ഞ വീടാണ് തകർത്തത്‌. പരിസരങ്ങളിലെ കാർഷിക വിളകളും നശിപ്പിച്ചു.  ശബ്ദം കേട്ട് വീട്ടുകാർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല. കർണാടക വനാതിർത്തിയോട്‌ ചേർന്ന ചെത്തിമറ്റത്ത് കാട്ടാന ശല്യം രൂക്ഷമാണ്. മുമ്പ്‌ മൂന്നു വീടുകൾ കാട്ടാന തകർത്തിരുന്നു. നാശനഷ്ടങ്ങൾ സംഭവിക്കുന്നവർക്ക് ഉചിതമായ നഷ്ടപരിഹാരവും ലഭിക്കുന്നില്ല. വനാതിർത്തിയിൽ പ്രതിരോധ വേലികൾ തീർക്കണമെ ന്നും നിരീക്ഷണത്തിന് ആവശ്യമായ വാച്ചർമാരെ നിയമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.  ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്താനാണ് ജനങ്ങളുടെ തീരുമാനം.     Read on deshabhimani.com

Related News