ചർച്ചയില്ല, പ്രസംഗങ്ങൾ മാത്രം

യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ യൂത്ത്‌  കോൺഗ്രസ്‌ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികൾക്ക്‌  ചർച്ചയ്‌ക്ക്‌  അവസരമില്ല. നേതാക്കളുടെ പ്രസംഗങ്ങൾ മാത്രം.   നേരത്തേ ചർച്ചയ്ക്ക്‌ സമയം നിശ്ചയിച്ചിരുന്നുവെങ്കിലും നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയരുമെന്ന സ്ഥിതി വന്നതോടെ ഒഴിവാക്കുകയായിരുന്നു. തൃശൂർ നന്ദനം ഓഡിറ്റോറിയത്തിലായിരുന്നു സമ്മേളനം. യൂത്ത്‌ കോൺഗ്രസ്‌ ആസ്ഥാനമന്ദിര നിർമാണത്തിലെ ഫണ്ട്‌ പിരിവു സംബന്ധിച്ച്‌ നേതാക്കൾക്കെതിരെ ആരോപണമുയർന്നിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന് പണപ്പിരിവിന് നേതാവിന്റെ സ്വകാര്യ അക്കൗണ്ട് തുടങ്ങിയതിനെയും ഒരു വിഭാഗം എതിർത്തിരുന്നു. ഇത്തരം വിഷയങ്ങൾ സമ്മേളനത്തിലും ചർച്ചയാകുമെന്ന്‌ ഉറപ്പായതോടെ ചർച്ച ഒഴിവാക്കുകയായിരുന്നു.  ഭാരവാഹി തെരഞ്ഞെടുപ്പും സമ്മേളനത്തി ന്റെ  ഭാഗമാക്കിയില്ല.   പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. യൂത്ത്‌ കോൺഗ്രസ്‌ നേതൃമാറ്റമുണ്ടാകുമെന്ന്‌ സതീശൻ സൂചന നൽകി. സംഘടനയ്‌ക്കുവേണ്ടി ഒന്നും ചെയ്യാത്തവർ ഭാരവാഹികളാവും.  പണിയെടുക്കുന്നവർ പലപ്പോഴും ഭാരവാഹികളാവില്ല.  അതിൽ വിഷമിക്കരുതെന്നും മുന്നോട്ടുപോവണമെന്നും സതീശൻ പറഞ്ഞു.  യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ അധ്യക്ഷനായി.  കോൺഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തല, ഫാസിസ്റ്റ് ഭരണകൂട ഭീകരതയുടെ ഇരയായ ഐപിഎസ്‌ ഉദ്യോഗസ്ഥൻ   സഞ്ജീവ് ഭട്ടിന്റെ ഭാര്യ  ശ്വേത ഭട്ട്, യൂത്ത്‌ കോൺഗ്രസ്‌ വാർത്തയിൽ ചേർത്താലും എംപിമാരായ രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ് ( സംസാരിച്ചവർ). എംഎൽഎമാരായ  പി സി വിഷ്‌ണുനാഥ്‌, ടി സിദ്ദിഖ്‌  തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News