കാട്ടാനയ്ക്ക് പിറകെ പുലിയും



വരന്തരപ്പിള്ളി  കാട്ടാന ശല്യം രൂക്ഷമായ പാലപ്പിള്ളി ജനവാസ മേഖലയിൽ പുലിയിറങ്ങിയത് സ്ഥിരീകരിച്ചതോടെ  നാട്ടുകാർ ഭീതിയിൽ. കുണ്ടായി  എലിക്കോട് പാഡിയില്‍ താമസിക്കുന്ന അര്യാടൻ  ശശിയുടെ രണ്ട് വയസ്സു ള്ള പശുക്കുട്ടിയെയാണ് വ്യാഴാഴ്ച പുലർച്ചെ പുലി പിടികൂടിയത്.  പാലപ്പിള്ളി റേഞ്ചില്‍ നിന്നുള്ള വനപാലകര്‍ സ്ഥലത്തെത്തി പുലി തന്നെയാണ് പശുവിനെ പിടിച്ചതെന്ന് സ്ഥിരീകരിച്ചു നടപടി സ്വീകരിച്ചു.കഴിഞ്ഞ ഏഴാം തീയതിയും പാലപ്പിള്ളി വലിയകുളത്ത് പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു. തോട്ടം തൊഴിലാളിയായ ഒഴുക്കപ്പറമ്പില്‍ മുഹമ്മദ്കുട്ടിയുടെ പശുവിനെയാണ് അന്ന് പുലിപിടിച്ചത്. കഴിഞ്ഞ മാസം കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട പ്രദേശമാണ് എലിക്കോട്. Read on deshabhimani.com

Related News