ആവാസ മേഖലയിൽ നിന്നും കാട്ടാനകൾ ഒഴിയുന്നില്ല
വരന്തരപ്പിള്ളി ഇഞ്ചക്കുണ്ട് ഭാഗത്ത് ആവാസ മേഖലയിൽ നിന്നും കാട്ടാനകൾ പോകുന്നില്ല. ശനി വൈകിട്ട് അഞ്ചോടെ പരുന്തുപാറ ഭാഗത്ത് റോഡിൽ 15 ഓളം ആനകളാണ് വഴിമുടക്കി ഇറങ്ങിനിന്നത്. പരുന്തുപാറ കപ്പേള റോഡിൽ ഏഴ് കാട്ടാനകൾ വേറെയും വഴിമുടക്കി. മണ്ണാറതോട്ടത്തിൽ പാപ്പച്ചൻ, കൈതക്കൽ ജാഫർ എന്നിവരുടെ കൃഷിയും കാട്ടാനകൾ നശിപ്പിച്ചു. ഞായർ രാത്രി ഏഴരയോടെ ജോലി കഴിഞ്ഞ് ബൈക്കിൽ എത്തിയ ചക്കാലക്കൽ ഷമീർ, പാറക്കൽ അഫ്സൽ എന്നിവരെ കാട്ടാന ഓടിച്ചു. ഇവർ ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു. പകൽ സമയത്ത് പരുന്തുപാറ ഭാഗത്ത് ആവാസ മേഖലയോട് ചേർന്ന് വനത്തിൽ കാട്ടാനകൾ ഒത്തുകൂടുന്നതും പതിവായതായി നാട്ടുകാർ പറയുന്നു. Read on deshabhimani.com