ബിജെപി ഭരണത്തിൽ 
ജനാധിപത്യ കശാപ്പ്‌: ബേബിജോൺ

കെ കെ മാമക്കുട്ടി അനുസ്‌മരണയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ബേബിജോൺ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ  നരേന്ദ്രമോദി ഭരണം ജനാധിപത്യ കശാപ്പ്‌  നടത്തുകയാണെന്ന്‌  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ പറഞ്ഞു. ഫാസിസ്‌റ്റ്‌  വാഴ്‌ചയുടെ പുതിയ കുളമ്പടികൾ കേൾക്കുന്നു. നാടിന്റെ വിലപ്പെട്ടതെല്ലാം സമ്പന്നപ്രമാണിമാർക്ക്‌ ദാനം ചെയ്യുന്നു. ഈ   ദുഷ്‌ടവാഴ്‌ചക്കെതിരെ  പ്രതിഷേധിക്കുന്നവർക്കു നേരെ തീയുണ്ടകൾ പായിക്കുകയാണ്‌.  കെ കെ മാമക്കുട്ടി ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച്‌  സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്‌മരണസമ്മേളനം  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്പദ്‌ഘടനയുടെ സംരക്ഷണത്തൂണുകളായ പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രം  ഒന്നൊന്നായി വിറ്റുതുലയ്‌ക്കുന്നു. റെയിൽവേ, വിമാനത്താവളം, തുറമുഖം എന്നിവയെല്ലാം മുതലാളിമാർക്ക്‌ തീറെഴുതി. തൃശൂർ റെയിൽവേ സ്‌റ്റേഷനും ഇനി നമ്മുടേതല്ല. ആരാന്റെയായി മാറുകയാണ്‌.  ജനാധിപത്യവിരുദ്ധവും ജനദ്രോഹനടപടികളുമായി മുന്നോട്ടുപോകുന്ന ബിജെപി സർക്കാരിനെതിരെയുള്ള രോഷം ഉയർന്നുകഴിഞ്ഞു‌.   കടുത്ത പ്രതിസന്ധികളിൽ സർക്കാർ തലകുത്തി വീഴുകയാണ്‌. ഇത്‌ ഭരണവർഗത്തെ പിടിച്ചുലയ്‌ക്കുമ്പോൾ അവർ ജനാധിപത്യക്കുരുതി നടത്തുകയാണ്‌.  ജനവിരുദ്ധതയെ ചെറുക്കാൻ രാജ്യത്ത്‌ ജനകീയ ഐക്യ പ്രസ്ഥാനങ്ങൾ രൂപപ്പെടും. ഇതിൽ ഇടതുപക്ഷത്തിനും വലിയ പങ്കാണ്‌ വഹിക്കാനുള്ളത്‌‌. ആ നിർണായക പങ്ക്‌ നിർവഹിക്കാൻ സംസ്ഥാനത്തെ എൽഡിഎഫ്‌ സർക്കാരിന്‌ പ്രധാന ചുമതലയുണ്ട്‌. സർക്കാർ പ്രവർത്തനങ്ങളെ ജനങ്ങളിലെത്തിച്ച്‌ പ്രകാശപൂരിതമാക്കാനാവണം.  പ്രതികൂല രാഷ്‌ട്രീയ സാഹചര്യങ്ങളെ അതീജിവിച്ച വ്യക്തിയായിരുന്നു കെ കെ മാമക്കുട്ടി. പ്രദർശനാത്മക രാഷ്‌ട്രീയ സമ്പ്രദായം പിന്തുടരാതെ മനുഷ്യ മനസ്സുകളിൽ നിലനിന്ന നേതാവായിരുന്നു മാമുക്കുട്ടിയെന്നും ബേബിജോൺ പറഞ്ഞു. ചടങ്ങിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണൻ അധ്യക്ഷനായി. Read on deshabhimani.com

Related News