ചായം ബാങ്കിലെ അനധികൃത നിയമനം റദ്ദാക്കാൻ ഉത്തരവ്



വിതുര കോൺഗ്രസ് ഭരിക്കുന്ന ചായം സഹകരണ ബാങ്കിൽ നടത്തിയ അനധികൃത നിയമനം റദ്ദാക്കണമെന്ന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറിന്റെ ഉത്തരവ്.  മുമ്പ് നടന്ന നിരവധി അഴിമതികളെത്തുടർന്ന് ബാങ്കിനെ പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങളുടെ മൂന്നാം വിഭാഗത്തിലേക്ക് തരം താഴ്‌ത്തിയിരുന്നു. ഇതുപ്രകാരം പുതിയ തസ്തികകൾ യാതൊരു കാരണവശാലും അനുവദിക്കരുതെന്ന് ഉത്തരവുമുണ്ടായിരുന്നു. എന്നാലിത്‌ മറച്ചുവച്ചാണ്‌  കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി തോട്ടുമുക്ക് സലീമിന്റെ മകൻ എസ് എസ് ബിൻഷാദിനെ ബാങ്കിന്റെ പുളിമൂട് ശാഖയിൽ നൈറ്റ് വാച്ച്മാൻ തസ്തികയിൽ നിയമിച്ചത്‌.  ഇതിനെതിരെ ബാങ്ക് അംഗം എസ് വേണുഗോപാലൻ നായർ ജോയിന്റ് രജിസ്ട്രാർക്ക് നൽകിയ പരാതിയിലാണ് നടപടി. അനധികൃത നിയമനത്തിനെതിരെ ദേശാഭിമാനിയും നേരത്തേ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. Read on deshabhimani.com

Related News