വീഡിയോ ചിത്രീകരിച്ചുവെന്ന പേരിൽ 
ജീവനക്കാരന്‌ ഭീഷണി



കാട്ടാക്കട  കെഎസ്ആർടിസി ഡിപ്പോയിൽ അച്ഛനും മകൾക്കും മർദനമേറ്റ സംഭവം ചിത്രീകരിച്ചുവെന്ന പേരിൽ കെഎസ്‌ആർടിസി ജീവനക്കാരന്‌ ഭീഷണി. വെള്ളനാട് ഡിപ്പോയിലെ ഡ്രൈവർ ശ്രീജിത്താണ്‌ വീഡിയോ ചിത്രീകരിച്ചതെന്നാണ്‌ ആരോപണം. എന്നാൽ, താനല്ല ഈ വീഡിയോ ചിത്രീകരിച്ചതെന്നും സംഭവം നടക്കുമ്പോൾ താൻ അവിടെയുണ്ടായിരുന്നു എന്നതു മാത്രമാണ്‌ സത്യമെന്നും ശ്രീജിത്ത് പറയുന്നു.  സമീപത്തുണ്ടായിരുന്ന മറ്റൊരാളാണ് ചിത്രീകരിച്ചതെന്നും വീഡിയോ പുറത്തു വരുമ്പോഴാണ് താനും ഇത് കാണുന്നതെന്നും ശ്രീജിത്ത്‌ പറഞ്ഞു. അനാവശ്യമായി സംശയിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ്‌. മർദനം വിലക്കാൻ ശ്രമിക്കുകയാണ് താൻ ചെയ്‌തതെന്നും ശ്രീജിത്ത് പറഞ്ഞു. Read on deshabhimani.com

Related News