യുവാവിന്റെ കൊലപാതകം; പ്രതികൾ പിടിയിൽ



പാറശാല മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തർക്കത്തിൽ കുത്തേറ്റ് യുവാവ് മരിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ഇഞ്ചിവിള പറയരുവിള വീട്ടിൽ റെജി(27), ഇഞ്ചിവിളമഠത്തുവിള പുത്തൻവീട്ടിൽ വിപിൻ (27), ഇഞ്ചിവിള അരുവാങ്കോട് കാട്ടാൻ കുളങ്ങര തോട്ടത്തിൽ വീട്ടിൽ റിജു (37) എന്നിവരെയാണ്‌ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്ത്‌.  ഇഞ്ചിവിള അരുവാംകോട് കാട്ടാൻക്കുളങ്ങര വീട്ടിൽ ഓട്ടോ ഡ്രൈവറായ രഞ്ചിത്ത് (40) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട്  6.30നാണ്‌ നാടിനെ നടുക്കിയ കൊലപാതകം. രഞ്ചിത്തിന്റെ സുഹൃത്തുക്കളായ റിജു, വിപിൻ, രജി എന്നിവർ രഞ്ചിത്തിന്റെ വീട്ടിലിരുന്ന് ഞായറാഴ്‌ച പകൽ മദ്യപിച്ചിരുന്നു. തുടർന്ന്‌ ഇവർ തമ്മിലുള്ള തർക്കത്തിനിടെ രഞ്ചിത്തിനെ റിജുവും വിപിനും പിടിച്ച് വെയ്ക്കുകയും റെജി കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ഇവർ ഓടി രക്ഷപ്പെട്ടു. പൊലീസെത്തി രഞ്ചിത്തിനെ പാറശാല ഗവ.താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിരലടയാള വിദഗ്ദരും ഫോറൻസിക് വിഭാഗവും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. രഞ്ചിത്തിന്റെ മൃതദേഹം സംസ്ക്കരിച്ചു. Read on deshabhimani.com

Related News