മസ്കത്തിലേക്ക് കടന്ന തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ



തിരുവനന്തപുരം ബന്ധുക്കളുടെ തിരിച്ചറിയൽ രേഖകളുപയോഗിച്ച് വ്യാജ പാസ്പോർട്ടുകൾ സംഘടിപ്പിച്ച് മസ്കത്തിലേക്ക് കടന്ന തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. തക്കല കണ്ടൻവിളൈ പണ്ടാരവിളയിൽ ചിത്തൻതോപ്പിൽ  മഗിഴൻ(51),  തക്കല  കണ്ടൻവിളൈ സ്വദേശി ക്രിസ്റ്റഫർ(53) എന്നിവരാണ് അറസ്റ്റിലായത്. വ്യത്യസ്ത സംഭവങ്ങളിലായി  എമിഗ്രേഷൻ അധികൃതർ പിടികൂടിയ ഇവരെ വലിയതുറ പൊലീസിന് കൈമാറി. ഇരുവരും പാസ്പോർട്ട് പുതുക്കാൻ അപേക്ഷ നൽകിയ സമയത്താണ് പാസ്പോർട്ട് വ്യാജമെന്ന് കണ്ടെത്തി നാട്ടിലേക്ക് തിരിച്ചയച്ചത്.  ക്രിസ്റ്റഫറിനെ സഹായിച്ച ട്രാവൽ ഏജന്റിനേയും പ്രതിയാക്കി. ശംഖുംമുഖം അസ്സിസ്റ്റന്റ് പൊലീസ് കമീഷണർ ഡി കെ പ്രിഥ്വിരാജിന്റെ മേൽനോട്ടത്തിൽ വലിയതുറ എസ്ച്ച്ഒ ജി എസ്  രതീഷ്, എസ്ഐമാരായ എം അഭിലാഷ്, അലീന സൈറസ്, എഎസ്ഐ ശിവപ്രസാദ് എന്നിവരടങ്ങിയ സംഘമാണ്  അന്വേഷക സംഘത്തിലുള്ളത്.   കോടതിയിൽ ഹാജരാക്കിയ പ്രതികളെ  റിമാൻഡ്‌ ചെയ്തു. Read on deshabhimani.com

Related News