വനിതാ ഡോക്ടർക്കുനേരെ വധശ്രമം
പാറശാല യുവഡോക്ടറെ പട്ടാപ്പകൽ കഴുത്തുഞെരിച്ച് കൊല്ലാൻ യുവാവിന്റെ ശ്രമം. കൊലപാതകശ്രമത്തിനുശേഷം ആത്മഹത്യക്കായി ഗുളികകൾ കഴിച്ച യുവാവ് ആശുപത്രിയിൽ. ബുധൻ പകൽ മൂന്നോടെ ദേശീയപാത ഉദിയൻകുളങ്ങരയ്ക്ക് സമീപം കോളേജ് റോഡിനടുത്താണ് സംഭവം. തമിഴ്നാട് മാർത്താണ്ഡം സ്വദേശിനിയായ ഡോക്ടറും ബാലരാമപുരം കോട്ടുകാൽകോണം സ്വദേശിയും കോവിഡ് കാലത്ത് അതിർത്തിഭാഗത്തെ ഒരു സിഎഫ്എൽടിസിയിൽ ഒരുമിച്ച് ജോലി നോക്കവെയാണ് പരിചയത്തിലായത്. ഇരുവരും റോഡരികിൽ നിർത്തിയിട്ട കാറിൽ ഇരിക്കുകയായിരുന്നു. തുടർന്ന് യുവതി കാറിൽ നിന്നുമിറങ്ങി നടക്കവെ യുവാവ് പിറകെ ഓടിയെത്തി. ഇരുവരും തർക്കമുണ്ടാകുകയും യുവതിയുടെ കഴുത്ത് ഞെരിക്കുകയുമായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ഇതിനിടെ ഗുളിക കഴിച്ച് അവശനായ യുവാവിനെ പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി പരാതിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. Read on deshabhimani.com