രജിത്തിന്‌ നാട്‌ വിടയേകി



  മംഗലപുരം  സഹകരണസംഘത്തിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പിനിരയായി തൂങ്ങിമരിച്ച യുവാവിന്റെ  മൃതദേഹം സംസ്കരിച്ചു. പോത്തൻകോട് വാവറയമ്പലം മംഗലത്തുനട രഞ്ജിത് ഭവനിൽ രജിത്താണ് മരിച്ചത്‌.  തിങ്കൾ പകൽ രണ്ടോടെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്‌. നൂറുകണക്കിനുപേർ പങ്കെടുത്തു.     ഞായർ ഉച്ചയ്‌ക്കാണ്‌ പണം നഷ്ടപ്പെട്ട മനോവിഷമത്തിൽ വീട്ടിൽ തൂങ്ങിമരിച്ചത്‌. ചിറയിൻകീഴ് സ്വദേശിയായ സജിത്കുമാറാണ് രജിത്തിനും ഭാര്യക്കും സഹകരണസംഘത്തിൽ ജോലി വാഗ്ദാനം നൽകി എട്ടു ലക്ഷത്തോളം രൂപ  തട്ടിയെടുത്തത്. പലരിൽനിന്നും പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് സജിത്തിനെതിരെ ചിറയിൻകീഴ്, നെടുമങ്ങാട്, ആറ്റിങ്ങൽ ഉൾപ്പെടെ ജില്ലയിലെ നിരവധി പൊലീസ്‌ സ്റ്റേഷനുകളിൽ കേസുകളുണ്ട്. രജിത്ത്‌ നൽകിയ പരാതിയിൽ ആറ്റിങ്ങൽ കോടതിയിൽ കേസ് നടക്കുകയാണ്. മംഗലത്തുനടയിൽനിന്നു മാത്രം നിരവധി പേരിൽനിന്നായി ലക്ഷങ്ങളാണ് സജിത് തട്ടിയെടുത്തതെന്ന് നാട്ടുകാർ പറയുന്നു. Read on deshabhimani.com

Related News