ലിഫ്റ്റിലെ മരണം: പൊലീസ് അന്വേഷണം തുടങ്ങി



തിരുവനന്തപുരം  ബാത്ത്‌റൂം പ്ലമ്പിങ്‌ സാമഗ്രികൾ വിൽക്കുന്ന കടയിലെ  ഓപ്പൺ ലിഫ്റ്റിൽ തല കുടുങ്ങി ജീവനക്കാരൻ മരിച്ചത്‌ സമാനതകളില്ലാത്ത ദുരന്തം. അമ്പലമുക്ക്‌ എസ് കെ പി സാനിറ്ററി സ്റ്റോറിൽ സാധനങ്ങൾ മാത്രം കയറ്റുന്ന ലിഫ്‌റ്റിലെ മൂന്നും നാലും നിലകൾക്കിടയിലാണ്‌  ജീവനക്കാരനായ സതീഷ് കുമാർ മരിച്ചത്‌. വർഷങ്ങളായി ഇവിടുത്തെ തൊഴിലാളിയാണ്.  ലിഫ്‌റ്റിൽ കാലുകൾ മാത്രം താഴേക്ക്‌ കാണപ്പെടുന്ന നിലയിൽ ആയിരുന്നു. ലിഫ്റ്റിലെ ക്രോസ് ബാറിനും റെയിലിനുമിടയിൽ തല കുടുങ്ങിയ നിലയിലായിരുന്നു.  ജീവനക്കാരാണ്‌ രാജാജി നഗറിലെ അഗ്‌നിരക്ഷാ സേനയെ അറിയിച്ചത്‌. ലിഫ്റ്റ് മുകളിലേക്ക് ഉയർത്തി സതീഷിനെ പുറത്തെടുത്ത്‌ പേരൂർക്കട ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പരിശോധനയിൽ ലിഫ്‌റ്റിന്റെ പ്രവർത്തനത്തിൽ തകരാറൊന്നും കണ്ടെത്താനായില്ല.  സാധനങ്ങളല്ലാതെ സമീപകാലത്തൊന്നും ആരും ഈ ലിഫ്റ്റിൽ കയറിയിട്ടില്ലെന്ന്‌ ജീവനക്കാർ മൊഴി നൽകി. പേരൂർക്കട പൊലീസ്‌ സമഗ്രാന്വേഷണം ആരംഭിച്ചു.   Read on deshabhimani.com

Related News